കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് 5000 ലിറ്റര്‍ വൈന്‍ ഉത്പാദിപ്പിക്കാന്‍ എക്സൈസ് വകുപ്പ് അനുമതി നല്കി. ഇതു സംബന്ധിച്ച ഉത്തരവ് രണ്ടു ദിവസത്തിനകം പുറത്തിറങ്ങുമെന്നാണ് സൂചന. വൈന്‍ ലിറ്ററിന് ഫീസിനത്തില്‍ മൂന്നു രൂപ വീതം ഈടാക്കാനും എക്സൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ 1250 ലിറ്റര്‍ വൈന്‍ ആണ് സഭ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത്. 1992 പുതുക്കിയ ലൈസന്‍സ് പ്രകാരമാണിത്. എന്നാല്‍ സഭയില്‍ വിശ്വാസികളുടെയും വൈദികരുടെയും എണ്ണം വര്‍ധിച്ചതും കുടുതല്‍ പള്ളികളും ചാപ്പലുകളും നിലവില്‍ വന്നതും വഴി ആരാധനയ്ക്ക് വൈന്‍ ആവശ്യം കൂടിയതായും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.ജയരാജന് നല്കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
സഭ അപേക്ഷ നല്കി ഒരാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ ഉത്പാദനത്തിന് എക്സൈസ് വകുപ്പ് അനുമതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: