ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. എഐഎഡിഎംകെ വക്താവ് സിആര്‍ സരസ്വതി അറിയിച്ചതാണിത്. മുഖ്യമന്ത്രി സ്ഥാനത്തുള്ള പനീര്‍ശെല്‍വം മെയ് 22 ന് രാജി വെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എട്ടുമാസം മുന്‍പ് അഴിമതിക്കേസില്‍ നാലു വര്‍ഷം തടവ് വിധിച്ചതിനെത്തുര്ടന്നാണ് ജയലളിത സ്ഥാനം രാജിവച്ചത്. രണ്ടാഴ്ച മുന്‍പ് കര്‍ണ്ണാടക ഹൈക്കോടതി ഈ ശിക്ഷ റദ്ദാക്കിയിരുന്നു. കുറ്റവിമുക്തയായതോടെ ജയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയായിരുന്നു.
അതിനിടെ ജയലളിത മാസങ്ങള്‍ക്കു ശേഷം ഇന്ന് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടും. എംജിആറിന്റെ പ്രതിമയില്‍ മാല ചാര്‍ത്തുന്ന അവര്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യത മാറിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയായ ശേഷം ആറുമാസത്തിനുള്ളില്‍ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിച്ചു നിയമസഭയിലെത്താനാണ് ജയലളിതയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: