തൃശൂര്‍: സംസ്ഥാന സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം കോടതി തള്ളി. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണു നടപടി. അന്വേഷണം ശരിയായ ദിശയിലല്ലെന്നു കോടതി വിലയിരുത്തി. എം.കെ.രാഘവന് എംപി, ശൂരനാട് രാജശേഖരന് എന്നിവരുള്‍പ്പെട്ട കേസ് പിന്‍ലിക്കാനുള്ള നീക്കമാണ് കോടതി തടഞ്ഞത്.
എം.കെ.രാഘവന് എംപി, ശൂരനാട് രാജശേഖരന് എന്നിവര്‍ക്കുപുറമെ കെ.ആര്.അരവിന്ദാക്ഷനും കേസില്‍ പ്രതിയാണ്. മൂന്നര കോടിയുടെ ക്രമക്കേട് കേസാണിത്. നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിതായി തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസ് പിന്‍വലിക്കണമെന്ന് വിജിലന്‍സ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സഹകരണമന്ത്രിയായിരുന്ന ജി സുധാകരനാണ് കേസ് അന്വേഷണം വിജിലന്‍സിന് വിട്ടത്. എറണാകുളത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന് മാനദണ്ഡങ്ങള്‍ പാലിക്കാതെ മൂന്നരക്കോടി രൂപ വായ്പ നല്കയതിനെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷിച്ചത്. ബാങ്ക് ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പടെ 12 പേര്‍ക്കെതിരെയാണ് അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: