ബംഗളൂരു: അനധികൃതമായി ഭൂമി പതിച്ചുനല്‍കിയെന്ന കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് കര്‍ണാടക ഹൈക്കോടതി രണ്ടാമത്തെ കേസിലും ജാമ്യം അനുവദിച്ചു. മറ്റൊരു കേസില്‍ നേരത്തേ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.
രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചതോടെ ഉടന്‍ യെദ്യൂരപ്പ ജയില്‍ മോചിതനാകും. സ്വകാര്യ വ്യക്തികള്‍ക്ക് ക്രമവിരുദ്ധമായി ഭൂമി പതിച്ചുനല്‍കിയെന്ന രണ്ട് പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത കോടതിയാണ് യെദ്യൂരപ്പക്കെതിരെ കേസെടുത്തത്. ഇതേത്തുടര്‍ന്ന് യെദ്യൂരപ്പ കോടതിയില്‍ സ്വയം കീഴടങ്ങുകയായിരുന്നു.
യെദ്യൂരപ്പയുടെ മക്കളായ ബി.വൈ. രാഘവേന്ദ്രയും ബി.വൈ. വിജേന്ദ്രയും മരുമകന് ആര്.എന്‍. സോഹന്കുമാറും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. ഇവര്‍ക്കെതിരെയും പരാതിയുണ്ട്. യെദ്യൂരപ്പയുടെ ജാമ്യാപേക്ഷ ലോകായുക്ത കോടതി നിരസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: