കോട്ടയം: മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന പണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടതുപോലെ വിനയോഗിക്കുന്നുണ്ടോയെന്ന് ജില്ലാ കളക്ടര്‍ പരിശോധിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു. മഴക്കാലം എത്തിക്കഴിഞ്ഞിട്ടും റോഡുകളും തോടുകളും മാലിന്യക്കൂമ്പാരമാണ്.
ചീഞ്ഞളിഞ്ഞ മത്സ്യമാംസാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വാരിയെറിയുന്നു. മഴക്കാലത്തിനു മുമ്പ് അവ നീക്കം ചെയ്ത് ശുചീകരിക്കാന്‍ മുനിസിപ്പല്‍ പഞ്ചായത്ത് അധികൃതര്‍ മുന്‍കൈ എടുക്കണം. കോട്ടയം ജില്ലയെ പകര്‍ച്ചവ്യാധി ഭീതിയില്‍ നിന്നും രക്ഷിക്കണം. നിരവധി ആളുകളുടെ ശുദ്ധജല കുടിവെള്ള സ്രോതസായ മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും തീരങ്ങളില്‍ നഗരസഭകള്‍ തന്നെ ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു. ഈരാറ്റുപേട്ടയിലെയും പാലായിലെയും കോട്ടയത്തെയും ഡമ്പിങ് യാഡുകളില്‍ നിന്നും മലിനജലം ഊറി നദികളില്‍ കലരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: