ആലപ്പുഴ: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വൈദ്യുതി ലൈനിലെ അറ്റകുറ്റപണികള്‍ക്കിടെ കൊല്ലപ്പെട്ടത് 298 ജീവനക്കാര്‍. 2005 മുതല്‍ 2014 വരെ 147 ബോര്‍ഡ് തൊഴിലാളികളും 151 കരാര്‍ ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. വൈദ്യുതി വിതരണ മേഖലയില്‍ ജോലിചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ ജോലിക്കിടെ മരിക്കുമ്പോള്‍ ആശ്രിതനിയമനം നല്കാന് പദ്ധതി തയ്യാറാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.
ബോര്‍ഡിലെ ജീവനക്കാര്‍ അപകടത്തില്‍ മരിച്ചാല്‍ അവരുടെ കുടുംബങ്ങള്‍ക്ക് ആശ്രിത നിയമനം നല്കുമ്പോള് കരാര്‍ തൊഴിലാളികളെ അവഗണിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന് കമ്മീഷന് അംഗം ആര്. നടരാജന് ഉത്തരവില്‍ പറഞ്ഞു.
തുല്യനീതി വിഭാവനം ചെയ്യുന്ന ഭരണഘടനയുള്ളപ്പോള്‍ കരാര്‍ ജീവനക്കാരോട് വിവേചനം പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. വൈദ്യുതി ലൈനിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ശാസ്ത്രീയമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. ഉദേ്യാഗസ്ഥരുടെ മേല്‍നോട്ടക്കുറവ് കാരണമുണ്ടാകുന്ന അപകടങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമ്മീഷന് അംഗം ആര്. നടരാജന് ഉത്തരവില്‍ പറഞ്ഞു.
മനുഷ്യാവകാശ പ്രവര്ത്തകന് ജോയ് കൈതാരത്ത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2014 ജൂലൈ 22ന് തൃശൂര്‍ മണ്ണൂത്തിയില്‍ വൈദ്യുതി ലൈനിലുണ്ടായ അപകടത്തില്‍ മൂന്ന് കരാര്‍ തൊഴിലാളികള്‍ മരിച്ചു. കരാറുകാരന്റെ കുഴപ്പമാണ് അപകടത്തിനു കാരണമെന്ന് വൈദ്യുതി ബോര്‍ഡ് കമ്മീഷനെ അറിയിച്ചു. എന്നാലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു.
മരിച്ച മൂന്നു പേര്‍ക്കും എട്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയെന്നും ബോര്‍ഡ് അറിയിച്ചു. മണ്ണൂത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃശൂരില്‍ നടന്ന സംഭവത്തില്‍ പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: