ഡമാസ്ക്കസ്: സിറിയയിലെ പുരാതനനഗരമായ പാല്‍മിറ ഐസിസ് ഭീകരര്‍ പിടിച്ചടക്കി. ലോകത്തെ ഏറ്റവും വലിയ സാംസ്ക്കാരിക കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഇവിടുത്തെ പുരാതന മന്ദിരങ്ങളും പ്രതിമകളും പരമ്പര്യത്തിന്റെ അവശേഷിപ്പുകളും ഭീകരര്‍ തച്ചുതകര്‍ക്കുമെന്ന ആശങ്കയിലാണ് ലോകം.
ഇറാഖിലെ റമാദി നഗരം കഴിഞ്ഞ ദിവസം ഭീകരര്‍ പിടിച്ചിരുന്നു. സിറിയിലെ പാല്‍മിറ പിടിച്ചതോടെ ഭീകരരെ തടയാമെന്ന പ്രതീക്ഷയും അസ്തമിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുരാവസ്തു മേഖലയായ തഡ്മറില് വരെ ഭീകരര്‍ എത്തിക്കഴിഞ്ഞു.നഗരം പിടിച്ചടക്കിയതായി ഭീകരര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.ഡമാസ്ക്കസിലേക്കുള്ള സുപ്രധാന പാത കടന്നുപോകുന്നത് പാല്മിറയിലൂടെയാണ്.നഗരത്തിന്റെ വടക്കന്‍ കവാടത്തിലൂടെ കാല്‍നടയായിട്ടാണ് ഭീകരര്‍ കടന്നുകയറിയത്. സിറിയന്‍ ഭരണകൂടത്തിന്റെ സൈന്യം ഒരെതിര്പ്പുപോലും പ്രകടിപ്പിക്കാതെ പിന്‍വാങ്ങുകയായിരുന്നു.
ഇറാഖിലെ റമാദി പിടിച്ചടക്കിയത് ഈ വര്‍ഷം ഐസിസ് ഭീകരര്‍ നേടിയ വലിയ നേട്ടമാണ്. അതിനു പിന്നാലെ പാല്‍മിറ പിടിച്ചതും സുപ്രധാന നേട്ടമാണ്.
നേരത്തെ ഭീകരര്‍ പിടിച്ചടക്കിയ പല സ്ഥലങ്ങളിലും പുരാവസ്തുക്കള്‍ നശിപ്പിച്ചിരുന്നു.ഇറാഖിലെ പുരാതനഅസീറിയന് നഗരമായ നിരുദ്ധ് പിടിച്ചടക്കിയപ്പോള്‍ അവിടുത്തെ പ്രതിമകളും പൗരാണികമായ അവശേഷിപ്പുകളും നശിപ്പിച്ചിരുന്നു.മൊസൂളിലെ സാംസ്ക്കാരിക അവശേഷിപ്പുകളും അവര്‍ തകര്‍ത്തിരുന്നു. അവര്‍ പാല്‍മിറയിലെ പൗരാണിക വസ്തുക്കളും നശിപ്പിക്കും. സിറിയന്‍ പുരാവസ്തുവകുപ്പ് മേധാവി മൗംള അബ്ദുള്‍ കരീം പറഞ്ഞു.നൂറുകണക്കിന് പ്രതിമകളും കൗതുകവസ്തുക്കളും ഭീകരര്‍ ഇവിടുത്തെ മ്യൂസിയത്തില്‍ നിന്ന് നീക്കിക്കൊണ്ടിരിക്കുകയാണെന്നും വാര്‍ത്തകളുണ്ട്.
ഈന്തപ്പനകളുടെ( പാം) നാട് എന്നാണ് പാല്മിറയെന്നാല് അര്‍ഥം. അറബിയില്‍ തഡ്മൂര്‍, അഥവാ ഈന്തപ്പഴനഗരം എന്നാണ് പേര്.
അതിനിടെ അമേരിക്ക ഇറാഖിലേക്ക് ആയിരം ടാങ്ക് വേധ മിസൈലുകള്‍ അയച്ചു. ഇറാഖി സൈന്യത്തിനു വേണ്ടിയാണിത്.റമാദിയില്‍ ഭീകരര്‍ ബോംബുവച്ചാണ് മതിലുകളും സുരക്ഷാ വേലികളും തകര്‍ത്ത് നഗരം പിടിച്ചടക്കിയത്. അതിനു പിന്നാലെ സ്ഫോടകവസ്തുക്കളും ആയുധങ്ങളും നിറച്ച വാഹനങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: