ശാസ്താംകോട്ട: മദനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇലെ ശാസ്താംകോട്ടയില്‍ നടന്ന റാലിയില്‍ നിഴലിച്ചത് തീവ്രവാദത്തിന്റെ കൂട്ടായ്മ. സംസ്ഥാനത്തെ ക്രമസമാധാനസംവിധാനം അത്യന്തം ഉത്ക്കണ്ഠയോടെ വിലയിരുത്തുന്ന ഈകൂട്ടുകെട്ട് വര്‍ഗീയചേരിതിരിവിനും കലാപത്തിനും പരവതാനിവിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
മൈനാഗപ്പള്ളി അന്‍വാര്‍ശേരിയില്‍ കഴിയുന്ന മദനിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ വൈകുന്നേരത്തോടെയാണ് ഭരണിക്കാവില്‍നിന്ന് ശാസ്താംകോട്ടയിലേക്ക് റാലിനടത്തിയത്. പിഡിപിയാണ് പരിപാടിയുടെ സംഘാടകരെങ്കിലും റാലിയില്‍ അണിനിരന്നതിലധികവും പോപ്പുലര്‍ഫ്രണ്ടിന്റേയും എസ്ഡിപിഐയുടേയും അംഗങ്ങളാണ്. സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളില്‍ ഉള്‍പ്പെട്ട”മുസ്ലിം യുവാക്കളും റാലിയില്‍ പങ്കെടുത്തു. എന്നാല്‍ പോലീസിന് ഏറെ തലവേദനയുണ്ടാക്കിയത് മറ്റുചിലരുടെ സാന്നിധ്യമാണ്.
വടക്കന്ജില്ലകളില്നിന്നുള്ള അപരിചിതരായ നിരവധി യുവാക്കളും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും റാലിയില്‍ ഉണ്ടായിരുന്നത് പോലീസിനേയും കാഴ്ചക്കാരേയും ഞെട്ടിച്ചിട്ടുണ്ട്.
സുപ്രീംകോടതിയുടെ അനുവാദത്തില്‍ മദനി അന്വാര്ശേരിയിലെത്തിയതുമുതല് അപരിചിതരായ പലരും അദ്ദേഹത്തെകാണാനെത്തുന്നുണ്ട്. നിരോധിക്കപ്പെട്ട മുസ്ലിം തീവ്രവാദസംഘടനയായ സിമിയുടെ മുന്‍കാലനേതാക്കള്‍ മദനിയെ സന്ദര്‍ശിച്ചത് ഏറെ ദുരൂഹതയുയര്‍ത്തിയിട്ടുണ്ട്.
സോളിഡാരിറ്റിയുടെ സംസ്ഥാനനേതാവ്, എസ്ഡിപിഐയുടേയും പോപ്പുലര്‍ഫ്രണ്ടിന്റേയും സംസ്ഥാന, ജില്ലാനേതാക്കള്‍, തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന്‍ തൊടുപുഴ അഷറഫ് മൗലവി തുടങ്ങിയവരും അന്‍വാര്‍ശേരിയിലെത്തി മണിക്കൂറുകളോളം ചര്‍ച്ചനടത്തിയിരുന്നു.
കേരളപോലീസിന്റെ രഹസ്യാന്യേഷണവിഭാഗം സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും സന്ദര്‍ശകരുടെ രാഷ്ട്രീയ തീവ്രവാദ പശ്ചാത്തലമനുസരിച്ചുള്ള വ്യക്തമായ വിവരം ഉന്നത അധികാരികള്‍ക്ക് കൈമാറുന്നില്ലെന്നാണ് അറിയുന്നത്. എന്നാല്‍ കര്‍ണാടക പോലീസ് മഫ്തിയില്‍ മൈനാഗപ്പള്ളി, അന്‍വാര്‍ശേരി മേഖലകളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായി സൂചനയുണ്ട്. റാലിക്കുശേഷം നടന്ന സമ്മേളനത്തില്‍ മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് അടക്കമുള്ളവരെ പങ്കെടുപ്പിച്ചതുവഴി പരിപാടിക്ക് ജനകീയപരിവേഷം ചാര്‍ത്തുകയായിരുന്നു ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: