കോട്ടയം: പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ യു.പി സ്വദേശി പോലീസ് പിടിയിലായി. നരേന്ദ്രന് എന്ന ആളെ ഫിറോസാബാദിലെ ചേരിപ്രദേശത്തുനിന്നുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഫിറോസാബാദ് കോടതിയില്‍ ഹാജരാക്കിയശേഷം ഇയാളെ കോട്ടയത്തേക്ക് കൊണ്ടുവരും. പ്രതിയുടെ ചേരിയിലുള്ള വീട്ടില്‍ നിന്നും കൊല്ലപ്പെട്ട പ്രവീണിന്റെയും ലാലസന്റെയും മൊബൈല്‍ ഫോണുകളും ബാഗും കണ്ടെത്തിയിട്ടുണ്ട്.
പാമ്പാടി സി.ഐ സാജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ സിഗ്നല്‍ പിന്തുടര്ന്നാണ് അന്വേഷണ സംഘത്തിന് പ്രതിയുടെ സങ്കേതം കണ്ടെത്താനായത്.
കഴിഞ്ഞ 17 ന് രാവിലെയാണ് കോട്ടയം പാറമ്പുഴ തുരുത്തേല്‍ കവല മൂലേപ്പറമ്പില്‍ ലാലസന്‍ (70), ഭാര്യ പ്രസന്നകുമാരി (54) മകന് പ്രവീണ്‍ ലാല്‍ (28) എന്നിവരെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തിയത്. ഇവര്‍ നടത്തിയിരുന്ന അലക്കു കമ്പനിക്കുള്ളിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ഇവിടെ ജോലി ചെയ്തിരുന്ന അന്യ സംസ്ഥാന തൊഴിലാളിയെ സംഭവത്തെ തുടര്‍ന്ന് കാണാതായിരുന്നു.
ജയസിംഗ് എന്ന പേരായിരുന്നു ഇയാള്‍ നല്‍കിയിരുന്നത്. ഇതിനായി വ്യാജ തിരിച്ചറിയല്‍ രേഖകളും നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷം ഇയാള്‍ നല്കിയ എല്ലാ രേഖകളും കൈക്കലാക്കിയാണ് മുങ്ങിയത്. കൊല്ലപ്പെട്ട മൂന്നുപേരുടെയും മൊബെല്‍ ഫോണുകളും എടുത്തിരുന്നു. ഇതിന് പുറമേ പ്രസന്നകുമാരിയുടെ ആഭരണങ്ങളും കവര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: