ന്യൂദല്‍ഹി: ബീഹാര്‍ വികസിക്കാതെ ഭാരതത്തിന്റെ വികസനം പൂര്‍ണമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതിബോധത്താല്‍ അധിഷ്ഠിതമായ രാഷ്ട്രീയം ഒഴിവാക്കി ധര്‍മ്മബോധമുള്ളവരെ തെരഞ്ഞെടുക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ന്യൂദല്‍ഹിയില്‍ രാഷ്ട്രകവിയും ബീഹാര്‍ സ്വദേശിയുമായ രാം ധാരി സിംഹ് ദിനകറിന്റെ കവിതകളുടെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജാതിവ്യത്യാസമൊഴിവാക്കി ധാര്‍മ്മികതയെ പിന്‍പറ്റാനാണ് രാം ധാരി സിംഹ് ദിനകര്‍ ആഹ്വാനം ചെയ്തതെന്ന് മോദി പറഞ്ഞു . ഒന്നോ രണ്ടോ സമുദായങ്ങളെക്കൊണ്ട് മാത്രം ഭരിക്കാന്‍ കഴിയില്ലെന്നും അത് ബീഹാറിന്റെ സാമൂഹ്യവികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും രാംധാരി സിംഗ് ദിനകര്‍ പറഞ്ഞത് അദ്ദേഹം ചൂണ്ടിക്കാട്ടി .
മഹാനായ ദാര്‍ശനികനായിരുന്നു ദിനകറെന്ന് അഭിപ്രായപ്പെട്ട മോദി ഭാരതത്തിന്റെ സംസ്കാരവും പാരമ്പര്യവും മനസ്സിലാക്കിക്കൊടുക്കുന്ന കവിതകളായിരുന്നു അദ്ദേഹത്തിന്റേതെന്ന് വ്യക്തമാക്കി. രാഷ്ട്രജനതയ്ക്ക് ഐശ്വര്യവും അഭിവൃദ്ധിയും നേടാന്‍ പ്രചോദനമാകുന്ന വരികളാണ് അദ്ദേഹം രചിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു .
ജ്ഞാനപീഠ അവാര്‍ഡ് ജേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ രാംധാരി സിംഗ് ദിനകര്‍ ഹിന്ദിയിലെ വിഖ്യാത കവികളില്‍ ഒരാളാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: