ന്യൂദല്‍ഹി: ജമ്മുകശ്മീരിലേക്ക് മടങ്ങിയെത്തിയ പണ്ഡിറ്റുകള്‍ക്കുള്ള ധനസഹായം കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. ഇതു പ്രകാരം ഒരോ കുടുംബത്തിനും ഇനി പ്രതിമാസം പതിനായിരം രൂപ ലഭിക്കും. ഇതുവരെ ഇത് 6600 രൂപയായിരുന്നു.
ഈ മാസം മുതല്‍ പുതുക്കിയ തുകയാകും ലഭിക്കുകയെന്ന് ദുരിതാശ്വാസ പുനരധിവാസകമ്മീഷണര് ആര്‍കെ പണ്ഡിത പറഞ്ഞു. ഇത് ജമ്മുവിലുള്ള 41,000 കുടുംബങ്ങള്‍ അടക്കം 63000 കുടുംബങ്ങള്‍ക്ക് ഗുണകരമാകും. കേന്ദ്രത്തിന് പ്രതിവര്‍ഷം 120 കോടി രൂപയാണ് ഇതിന് ചെലവു വരിക. സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെടുത്തി ആഭ്യന്തര മന്ത്രാലയമാണ് പണം നല്‍കുന്നത്. ജമ്മുകാശ്മീരില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട, ഇപ്പോള്‍ മടങ്ങിയെത്തിക്കൊണ്ടിരിക്കുന്ന പണ്ഡിറ്റുകള്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വലിയ സമ്മാനമാണ് തുക വര്‍ദ്ധന. സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി മടങ്ങിയെത്തിയര്ക്ക് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാരും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
സഹായത്തുക വര്‍ദ്ധിപ്പിച്ചത് നാഷണല്‍ കോണ്‍ഫറന്‍സിനെ വെട്ടിലാക്കിയിട്ടുണ്ട്. ഇത് മോദി സര്‍ക്കാരിന്റെ സമ്മാനമല്ല, പതിവു രീതിയാണെന്നാണ് മുന്‍മന്ത്രി രമന് ഭല്ലയുടെ കമന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: