കോഴിക്കോട്: സ്വകാര്യ ബസുകള്ക്കനുവദിച്ച പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാതിരിക്കുന്നത് ബസ് തൊഴിലാളികളുടെ ജോലി നഷ്ടപ്പെടാന്‍ കാരണമാകുമെന്നും ഈ നടപടി അവസാനിപ്പിക്കണമെന്നും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് വര്‍ക്കേഴ്സ് ഫെഡറേഷന് (ബിഎംഎസ്) പ്രസിഡന്റ് കെ. ഗംഗാധരന് ആവശ്യപ്പെട്ടു. മന്ത്രിമാര്‍ മാറുന്നതനുസരിച്ച് നയം മാറ്റുകയും പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് വിലപേശല്‍ അടിസ്ഥാനത്തിലാക്കി അഴിമതിക്ക് കളമൊരുക്കുകയും ചെയ്യുകയാണ്.
ഗതാഗത മേഖല പൂര്‍ണമായും ദേശസാല്‍ക്കരിക്കണം. അതിന് സാധിക്കില്ലെങ്കില്‍ സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് കൊടുക്കണം. സ്വകാര്യ ബസുകളെ ദ്രോഹിക്കുന്നത് ബസുടമകളെയും തൊഴിലാളികളെയും അനാവശ്യമായി സമരത്തിലേക്ക് വലിച്ചിറക്കലായിരിക്കും. ബസുടമകള്‍ നടത്തുന്ന സമരത്തിന് പിന്തുണയും സഹായവും ബിഎംഎസ് ഫെഡറേഷന്റെ ഭാഗത്തുനിന്നും ഉണ്ടാവും. ഫെയര്‍ വേജ്, ക്ഷേമനിധി എന്നിവയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാത്തപക്ഷം പണിമുടക്കമടക്കുമുള്ള സമരത്തിന് ആഹ്വാനം നല്‍കുമെന്നും കോഴിക്കോട് ചേര്‍ന്ന ഫെഡറേഷന് സംസ്ഥാന പ്രവര്‍ത്തക സമതി യോഗം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: