ന്യൂദല്‍ഹി: മാഗി നൂഡില്‍സില്‍ വന്‍തോതില്‍ ഈയവും മോണോസോഡിയം ഗ്ളൂട്ടാമേറ്റും കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യത്തെമ്പാടും നിന്ന് മാഗി സാമ്പിളുകള്‍ ശേഖരിക്കാന്‍ സെന്‍ട്രല്‍ ഫുഡ് സേഫ്ടി അധികൃതര്‍ ഉത്തരവിട്ടു.
പല ഭാഗങ്ങളില്‍ നിന്ന് സാമ്പിളുകള്‍ എടുത്ത് പരിശോധിക്കാനാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്. അതോറിറ്റിയുടെ അംഗീകാരമുള്ള ലാബിലാകും പരിശോധന. ഫലം കിട്ടിയ ശേഷം അടുത്ത നടപടി തീരുമാനിക്കും. ഡയറക്ടര്‍ രാകേഷ് ചന്ദ്ര ശര്‍മ്മ പറഞ്ഞു.
രാജ്യത്തെമ്പാടും നിന്ന് മാഗി പായ്ക്കറ്റുകള്‍ മടക്കിവിളിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. യുപിയില്‍ 200,000 പായ്ക്കറ്റുകളാണ് മടക്കിവിളിച്ചത്. മോണോസോഡിയം ഗ്ളൂട്ടാമേറ്റ് അമിനോ ആസിഡാണ്. പല കാര്‍ഷികോല്‍പ്പന്നങ്ങളിലും ഇവ സ്വാഭാവികമായി ഉണ്ടാകുന്നുമുണ്ട്. അത് അപകടകാരിയല്ല. ഇത് അമിത അളവില്‍ കൃത്രിമമായി ചേര്‍ക്കുന്നതാണ് അപകടം. സ്വാദു കൂട്ടാനാണ് ഇവ കൃത്രിമമായി ചേര്‍ക്കുന്നത്. ഇവ ആരോഗ്യത്തിന് ഹാനികരമാണ്.
മാഗി നൂഡില്‍സില്‍ മോണോസോഡിയം ഗ്ളൂട്ടാമേറ്റും അനുവദനീയമായ അളവിന്റെ ഏഴിരട്ടി ലെഡും ഉണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: