ന്യൂദല്‍ഹി: കേന്ദ്ര പ്രതിരോധ സെക്രട്ടറിയായി മലയാളിയായ ജി. മോഹന്‍ കുമാറിനെ നിയമിച്ചു. ഇന്നലെ ചേര്‍ന്ന നിയമനങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയാണ് മോഹന്‍ കുമാറിനെ തെരഞ്ഞെടുത്തത്. രണ്ടുവര്‍ഷത്തേക്കാണ് നിയമനം.
രാധാകൃഷ്ണ മാഥുര്‍ മെയ് 24ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 1979 ഒഡീഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മോഹന്‍ കുമാര്‍ നിലവില്‍ ഡിഫന്‍സ് പ്രൊഡക്ഷന്‍ സെക്രട്ടറിയാണ്. ഈ പദവിയിലേക്ക് അശോക് കുമാര്‍ ഗുപ്തയേയും തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി, ഭാരത- യുഎസ് പ്രതിരോധ കരാര്‍ എന്നിവയുമായി ബന്ധപ്പെട്ട് മോഹന്‍ കുമാര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ജലവകുപ്പ് അഡീ. സെക്രട്ടറി, പ്രത്യേക സെക്രട്ടറി എന്നീ പദവികളും വഹിച്ചു.നദീ വികസന, ഗംഗ പുനരുജ്ജീവന കമ്മിറ്റിയില്‍ 2010 മുതല്‍ 2013 വരേയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റിട്ട പ്രൊഫ. എം ഗോപിനാഥന് നായരുടേയുംശാരദാമ്മയുടേയും മകനാണ്. ഡോ. ഗീതയാണ് ഭാര്യ .മൂത്ത മകള്‍ ഡോ. ആരതി തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റാണ്. മരുമകന്ഡോ.നിഖില്‍ ശ്രീചിത്രയിലാണ് സേവനം അനുഷ്ഠിക്കുന്നത്. രണ്ടാമത്തെ മകള്‍ അര്‍ച്ചന ചെന്നൈയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറാണ്.
സിനിമാ നിര്‍മ്മാതാവ് ജി.സുരേഷ്കുമാറിന്റെ ജ്യേഷ്ഠസഹോദരനാണ്. ഉഷാസേനനാണ് സഹോദരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: