പാലക്കാട്: വാളയാര്‍- വടക്കഞ്ചേരി നാലുവരിപ്പാതയില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയ ടോള്‍പിരിവ് വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ടോള്‍ വിരുദ്ധ സമിതിയുടെയും പ്രതിഷേധത്താല്‍ ടോള്‍ പിരിവ് നിര്‍ത്തിവെക്കാന്‍ വാളയാര്‍ ടോള്‍വെയ്സ് പ്രൈവറ്റ് ലിമിറ്റഡ് തീരുമാനിക്കുകയായിരുന്നു.
പ്രശ്നപരിഹാരത്തിന് കളക്ടറുടെ നേതൃത്വത്തില്‍ വൈകുന്നേരം മൂന്നിന് കളക്ടറേറ്റില്‍ യോഗം ചേരും. കാര്‍, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങള്‍ക്ക് ഇരു ഭാഗത്തേക്കും 70, ബസ് , ട്രക്ക് തുങ്ങയിവക്ക് 240 രൂപ ,ഭാരവാഹനങ്ങള്‍ക്ക് 370 എന്നിങ്ങനെയാണ് ടോള്‍ നിരക്ക്. ഒരു മാസത്തേക്ക് ബസിന് 5280 രൂപ നല്‍കണം.
ടോള്‍ പ്ലാസ സ്ഥിതി ചെയ്യുന്ന വാളയാര്‍ വട്ടപ്പാറക്ക് 20 കിലോമീറ്റര്‍ ചുറ്റളവിലുളള സ്വകാര്യ വാഹനങ്ങള്‍ക്ക് നിരക്കില്‍ ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നാലുവരിപ്പാത പൂര്‍ത്തിയാകാതെ ടോള്പിരിക്കാന് അനുവദിക്കില്ലെന്ന് ബസ് ട്രക്ക് ഉടമസ്ഥരുടെ സംഘടനകള്‍ അറിയിച്ചു. ടോള്‍പിരിവ് നടന്നുകൊണ്ടിരിക്കെ ഇന്നു രാവിലെ ബസുടമകളുംലോറി ഉടമകളും മറ്റും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
പാതയുടെ 90 ശതമാനം പണി പൂര്‍ത്തിയായെന്ന് റോഡ് നിര്‍മ്മാണ ചുമതലയുളള കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: