രാമഃ പരമാത്മാ പ്രകൃതേരനാദി-
രാനന്ദ ഏകഃ പുരുഷോത്തമോ ഹി
(രാമന് പ്രകൃതിയോട് ബന്ധമില്ലാത്തവനും, അനാദിയും, ആനന്ദസ്വരൂപനും, ഏകനും പുരുഷോത്തമനുമായ പരമാത്മാവാണ്)
സ്വമായയാ കൃത്സ്നമിദം ഹി സൃഷ്ട്വാ
നഭോവദന്തര് ബഹിരാസ്ഥിതോ യഃ
സര്വ്വാന്തരസ്ഥോളപി നിഗൂഢ ആത്മാ
സ്വ മായയാ സൃഷ്ടിമിദം വിചഷ്ടേ
(അദ്ദേഹം സ്വന്തം മായകൊണ്ട് ഇക്കാണുന്നതെല്ലാം സൃഷ്ടിച്ച്, ആകാശംപോലെ ഉള്ളിലും പുറത്തും വ്യാപിച്ചിരിക്കുന്നു. എല്ലാറ്റിനും ഉള്ളിലിരിക്കുന്നുണ്ടെങ്കിലും ആര്‍ക്കും കാണാന്‍ സാധിക്കാത്തവിധം അന്തഃകരണത്താല് മറഞ്ഞിരുന്നുകൊണ്ട് തന്റെ മായയാല്‍ തന്നാല്‍ സൃഷ്ടിക്കപ്പെട്ട ഈ പ്രപഞ്ചത്തെ കാണുന്നു. പരിചലിപ്പിക്കുന്നു.)
ജഗന്തി നിത്യം പരിതോ ഭ്രമന്തി
യത്സന്നിധൗ ചുംബകലോഹവദ്ധി
ഏതന്ന ജാനന്തി വിമൂഢചിത്താഃ
സ്വാവിദ്യയാ സംവൃതമാനസാ യേ
(കാന്തത്തിനടുത്തെത്തുമ്പോള് ജഡമായ ഇരുമ്പിന് എപ്രകാരം ചലനമുണ്ടാകുന്നുവോ, അപ്രകാരം യാതൊരുവന്റെ സാന്നിദ്ധ്യം കൊണ്ടുമാത്രം ഈ വിശ്വം സദാ എല്ലായിടത്തേയ്ക്കും ഭ്രമണം ചെയ്യുന്നു. പരമാത്മാവായിരിക്കുന്ന രാമനെ അജ്ഞാനികളായ മൂഢന്മാര് അറിയുന്നില്ല.)
സ്വാജ്ഞാനമപ്യാത്മനി ശുദ്ധബുദ്ധേ
സ്വാരോപയന്തീഹ നിരസ്തമായേ
സംസാരമേവാനുസരന്തി തേ വൈ
പുത്രാദിസക്താഃ പുരുകര്മ്മയുക്താഃ
(ആ അജ്ഞാനികള്‍ മായാതീതവും ശുദ്ധബുദ്ധവുമായ പരമാത്മാവിലും തന്റെ അജ്ഞാനത്തെ ആരോപിക്കുന്നു. അതായത് രാമന് തങ്ങളെപ്പോലെ തന്നെ അജ്ഞാനിയെന്നു കരുതുന്നു. അവര്‍ സ്ത്രീപുത്രാദികളില് ആസക്തരായി പാമരന്മാരായി നിസ്സാര കര്‍മ്മങ്ങളില്‍ വ്യാപരിച്ച് സംസാരചക്രത്തില്‍ കിടന്നുഴലുന്നു.)
ജാനന്തി നൈവം ഹൃദയയേ സ്ഥിതം വൈ
ചാമീകരം കണ്ഠഗതം യഥാജ്ഞാഃ
യഥാപ്രകാശോ ന തു വിദ്യതേ രവൗ
ജ്യോതിസ്വഭാവേ പരമേശ്വരേ തഥാ
വിശുദ്ധവിജ്ഞാനഘനേ രഘുത്തമേള
വിദ്യാ കഥം സ്യാത് പരതഃ പരാത്മനീ
( ആ അജ്ഞാനികള്‍ തങ്ങളുടെ കഴുത്തില്‍ കിടക്കുന്ന മാലയെ അറിയാത്തതുപോലെ തങ്ങളുടെ ഹൃദയത്തില്‍ തന്നെയിരിക്കുന്ന പരമാത്മായ രാമനെ അറിയുന്നില്ല. സൂര്യനില്‍ വാസ്തവത്തില്‍ അന്ധകാരമില്ല. അതുപോലെ പ്രകൃതിയില്‍ നിന്നതീതനും വിശുദ്ധവിജ്ഞാന ഘനനും ജ്യോതിസ്വരൂപനും പരമേശ്വരനും പരമാത്മാവുമായ രാമനിലും അവിദ്യ ഉള്‍ക്കൊള്ളുന്നില്ല.)
യഥാ ഹി ചാക്ഷണാ ഭ്രമതാം ഗൃഹാദികം
വിനഷ്ടദൃഷ്ടോര് ഭ്രമതീവ ദൃശ്യതേ
തഥൈവ ദേഹേന്ദ്രിയകര്ത്തുരാത്മനഃ
കൃതം പരേ ളധ്യസ്യ ജനോ വിമൂഹ്യതി
(വട്ടം കറങ്ങുന്ന മനുഷ്യന് തന്റെ ചുറ്റുമുള്ള ഗൃഹങ്ങളും വൃക്ഷാദികളുമെല്ലാം കറങ്ങുന്നതായിതോന്നുന്നു. അതുപോലെ മനുഷ്യര്‍ തങ്ങളുടെ ദേഹം. ഇന്ദ്രിയ രൂപങ്ങളായ കര്‍ത്താക്കള്‍ ഇവയൊക്കെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ആത്മാവു ചെയ്യുന്നതായി ആരോപിച്ച് മോഹിതരായിത്തീരുന്നു.
നാഹോ ന രാത്രിഃ സവിതുര്യഥാ ഭവേത്
പ്രാകാശരൂപാവൃഭിചാരതഃ ക്വചിത്
ജ്ഞാനം തഥാജ്ഞാനമിദം ദ്വയം ഹരൗ
രാമേ കഥം സ്ഥാസ്യതി ശുദ്ധചിദ്ഘനേ
(രാത്രിയിലും പകലിലും സൂര്യനില്‍ യാതൊരു ഭാവഭേദവുമുണ്ടാകുന്നില്ല. അത് എപ്പോഴും പ്രകാശമാനമായി വര്‍ത്തിക്കുന്നു. അതുപോലെ ശുദ്ധചേതനഘനനായ ഭഗവാന് രാമനില്‍ എങ്ങനെ ജ്ഞാനവും അജ്ഞാനവും നിലകൊള്ളാനാണ്)
തസ്മാത് പരാനന്ദമയേ രഘുത്തമേ
വിജ്ഞാന രൂപേഹി ന വിദ്യതേ തമഃ
അജ്ഞാനസാക്ഷിണ്യ രവിന്ദലോചനേ
മായാശ്രയത്വാന്ന ഹി മോഹകാരണം
(അതിനാല്‍ പരമാനന്ദസ്വരൂപനും വിജ്ഞാനസര്വ്വസ്വവും അജ്ഞാനസാക്ഷിയും കമലലോചനനുമായ ഭഗവാന് രാമനില്‍ അജ്ഞാനം അശേഷമില്ല. എന്തുകൊണ്ടെന്നാല്‍ അദ്ദേഹം മായയ്ക്ക് അധിഷ്ഠാനമാണ്. അതിനാല്‍ രാമനെ മോഹാധീനനാക്കാനും സാധ്യമല്ല.)
ഈ രഹസ്യം എഴുത്തച്ഛന് രണ്ടുനാലു വരികളില്‍ പറഞ്ഞുവച്ചു. ആരണ്യകാണ്ഡത്തില്‍ സീതയെ രാവണന് കൊണ്ടുപോയപ്പോള്‍
ദുഃഖഭാവവും കൈാക്കാണ്ടെത്രയും വിലപിച്ചാന്‍
നിഷ്ക്കളനാത്മാരാമന് നിര്‍ഗ്ഗുണനാത്മാനന്ദന്‍
മായാമാനുഷഭാവേന ദുഃഖിച്ചീടിനാന്‍
കാര്യമാനുഷ്യന് മൂഢാത്മാക്കളെയൊപ്പിപ്പാനായ്
എന്നാണു വര്‍ണ്ണിക്കുന്നത്. സച്ചിദാനന്ദസ്വരൂപനായ രാമന് അജ്ഞാനികളെ തെറ്റിദ്ധരിപ്പിക്കാന്‍ ദുഃഖം അഭിനയിച്ചുകാണിക്കുകയായിരുന്നു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: