തിരുവനന്തപുരം: മലബാര്‍ സിമന്റ്സിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്കു വിടണമെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വീണ്ടും ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ ഉടന്‍ തയാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.
കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റേയും മക്കളുടേയും ദുരൂഹമരണം അന്വേഷിച്ച സിബിഐ അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ തയാറായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ വീണ്ടും സിബിഐ അന്വേഷണം അനിവാര്യമായിരിക്കുകയാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മലബാര്‍ സിമന്റ്സില്‍ അഴിമതിയും കെടുകാര്യസ്ഥതയും മൂലം നൂറു കോടിയുടെ നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തിയിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: