തൃശൂര്‍: അസിസ്റ്റന്റ് കണ്‍ട്രോളറുടെ അടക്കം നിരവധി തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതായി ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെ റിപ്പോര്‍ട്ട്. ഉപഭോക്തൃ സംരക്ഷണം ഉറപ്പ് വരുത്താനും വകുപ്പിന്റെ സാമ്പത്തിക നിലമെച്ചപ്പെടുത്തുവാനും ഇതുമൂലം സാധിക്കുന്നില്ല.
കൃത്യസമയത്ത് സ്ഥാനക്കയറ്റം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. ഇതിന് പരിഹാരമായി സീനിയര്‍ മോസ്റ്റായ സീനിയര്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് താല്‍ക്കാലിക പ്രമോഷന് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2012 മുതല്‍ ലീഗല്‍ മെട്രോളജി വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട്,ഹെഡ്ക്ലാര്‍ക്ക്,സിനിയര്‍ ക്ലാര്‍ക്ക് എന്നി തസ്തികകളില്‍ പ്രമോഷന് നടക്കുന്നില്ല.
സംസ്ഥാനത്ത് ആകെയുള്ള അസി.കണ്ട്രോളര് തസ്തികയില്‍ മുപ്പത് ശതമാനത്തിലെറെയും ഒഴിഞ്ഞ് കിടക്കുകയാണ്. ഇതിനുപുറമേ വയനാട്,തിരുവനന്തപുരം ജില്ലകളിലെ അസി.കണ്ട്രോളര്മാര് ഈ മാസം വിരമിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്ക്കാലിക പ്രമോഷന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി സീനിയര്‍ മോസ്റ്റായ 7 പേര്‍ക്ക് പ്രമോഷന് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഓഫീസര്‍മാരുടെ ആഭാവം മൂലം എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം പോലും നടക്കുന്നില്ല. പല സ്ഥലങ്ങളിലും അളവില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുണ്ടെങ്കിലും നടപടിയെക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: