തിരുവനന്തപുരം: പി.സി.ജോര്‍ജ്ജ് എംഎല്‍എയെയും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമസെക്രട്ടറി സര്‍ക്കാരിന് ശുപാര്‍ശ നല്കി.
ആഭ്യന്തര മന്ത്രിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നു ചൂണ്ടിക്കാട്ടി ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം സമര്‍പ്പിച്ച പരാതിയിലാണ് ജോര്‍ജ്ജിനെയും റിട്ട. ഡിജിപി എം.എന്‍. കൃഷ്ണമൂര്‍ത്തിയെയും സസ്പെന്‍ഷനിലുള്ള എസ്പി ജേക്കബ്ജോണിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കിയത്. ഈ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറി കൈമാറുകയും തുടര്‍ന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിനു കൈമാറുകയും ചെയ്യും.
തനിക്കെതിരെ ജോര്‍ജ്ജും മറ്റു രണ്ടു പേരും നടത്തിയ നീക്കത്തിനെതിരെ സര്‍ക്കാര്‍ നേരിട്ടു അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡിജിപി ബാലസുബ്രഹ്മണ്യം പരാതി നല്‍കിയത്. ശുപാര്‍ശ കൈമാറിയാല്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ അപകീര്‍ത്തികേസ് ഫയല്‍ ചെയ്യും.
ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമുമായി ബാലസുബ്രഹ്മണ്യത്തിന് ബന്ധമുണ്ടെന്നാണ് പി.സി.ജോര്‍ജ്ജ് ആരോപിച്ചത്. ഇതു സ്ഥാപിക്കാന്‍ പോലീസ് ആസ്ഥാനത്തു ഡിജിപിയായിരുന്ന കൃഷ്ണമൂര്‍ത്തിയെ ജേക്കബ് ജോബ് ഫോണില്‍ വിളിച്ചതിന്റെ സംഭാഷണം അടങ്ങിയ സിഡി മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: