ശാന്തന്‍പാറ (ഇടുക്കി) ശാന്തന്‍പാറയില്‍ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ശാന്തന്‍പാറ പാറത്തോട് കറുപ്പയ്യ (45) ആണ് മരിച്ചത്. കൊലപാതകത്തില്‍ കറുപ്പയ്യയുടെ മകന് ആനന്ദ് (22)നെയാണ് ദേവികുളം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 15നാണ് പാറയില്‍നിന്നും വീണ് പരിക്കേറ്റു എന്ന് പ്രചരിപ്പിച്ച് കറുപ്പയ്യയെ മധുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍നിന്നും അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ശാന്തന്‍പാറ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി ആന്വേഷണം നടത്തിയപ്പോഴാണ് വീഴ്ചയില്‍ ഉണ്ടായതല്ല പരിക്കെന്ന് വ്യക്തമായത്. തുടര്‍ന്ന് അയല്‍വാസികളില്‍നിന്നും മൊഴിയെടുത്തു. പതിനാലിന് രാത്രി വീട്ടില്‍വച്ച് കറുപ്പയ്യയും ആനന്ദുമായി മദ്യപിച്ച് വഴക്കുണ്ടായതായി വിവരം ലഭിച്ചു.
രണ്ട് ദിവസംമുന്പ് കറുപ്പയ്യ മരിച്ചു. തുടര്‍ന്ന് മകന് ആനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ അച്ഛനെ വടിയ്ക്ക് അടിച്ചുവീഴിക്കുകയായിരുന്നെന്ന് പ്രതി സമ്മതിച്ചു. പ്രതിയെ ഇന്നലെ തെളിവെടുപ്പിന് പാറത്തോട്ടില്‍ എത്തിച്ചിരുന്നു. നെടുങ്കണ്ടം കോടതിയില്‍ ഇന്ന് ഹാരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: