മറയൂര്‍(ഇടുക്കി): കാന്തല്ലൂര്‍ തീര്ത്ഥമലക്കുടിയില്നിന്ന് ലക്ഷങ്ങളുടെ ചന്ദനമരം മോഷ്ടിച്ചു കടത്തി. അഞ്ച് ലക്ഷത്തോളം രൂപവരുന്ന ചന്ദനമരങ്ങളാണ് രാത്രിയുടെ മറവില്‍ മുറിച്ചുമാറ്റിയത്. തീര്‍ത്ഥമലക്കുടിയില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ നിന്ന 60 ഇഞ്ച് വലിപ്പമുള്ള രണ്ട് മരങ്ങളും കാന്തല്ലൂര്‍ റെയ്ഞ്ച് ഓഫീസിന്റെ ഉടമസ്ഥതിയിലുള്ള 30 ഇഞ്ചിന്റെ രണ്ട് മരങ്ങളുമാണ് മോഷ്ടിച്ചത്.
ചെമ്മട്ടിക്കുടി മുതുവാന്‍കുടിക്ക് സമീപത്തുനിന്ന് വെള്ളിയാഴ്ച രാത്രിയാണ് ചന്ദനമരങ്ങള്‍ കടത്തിയതെന്നാണ് വിവരം. സംഭവത്തെത്തുടര്‍ന്ന് കാന്തല്ലൂര്‍ ഫോറസ്റ്റ് റെയ്ഞ്ചര്‍ വി.കെ വിപിന്‍ദാസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം നടക്കുന്നതിന് തൊട്ടടുത്ത ദിവസം ചന്ദന റിസര്‍വില്‍ ജോലിക്ക് വന്ന രണ്ട് പേരെക്കുറിച്ചാണ് വനംവകുപ്പ് അന്വേഷണം നടത്തുന്നത്. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ട് മരങ്ങള്‍ മോഷ്ടിച്ചതിനാണ് വനംവകുപ്പ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന ചന്ദനമരം മോഷ്ടിച്ച സംഭവത്തില്‍ മറയൂര്‍ പോലീസാണ് അന്വേഷണം നടത്തുന്നത്. തീര്‍ത്ഥമലക്കുടിയില്‍ 1500 ചന്ദനമരങ്ങളാണ് വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ളത്. ഇവിടെ കഴിഞ്ഞ വര്‍ഷം വരെ കാവല്ക്കാരുണ്ടായിരുന്നു. ഈ വര്‍ഷം കാവല്ക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതാണ് ചന്ദനംകൊള്ളക്കാര്ക്ക് സഹായമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: