കൊച്ചി: മന്ത്രി കെ. ബാബുവിനെതിരെ വീണ്ടും ഗൗരവമേറിയ ആരോപണവുമായി ബിജു രമേശ്. ഈ സര്‍ക്കാരിന്റെ കാലത്ത് 24 കോടി രൂപയാണ് ബാറുടകള്‍ പിരിച്ചു നല്‍കിയതെന്നും മന്ത്രി കെ.ബാബു പറഞ്ഞവര്ക്കൊക്കെ പണം നല്‍കിയിട്ടുണ്ടെന്നും ബാര്‍ ഹോട്ടല്‍ ഉടമ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം നല്‍കിയവരുടെ ലിസ്റ്റ് തന്റെ പക്കല്‍ ഉണ്ട്. ബാബുവിന്റെ നിര്‍ദേശമനുസരിച്ചാണ് പണം നല്‍കിയിരിക്കുന്നത്.ഇതില്‍ എംഎല്‍എമാരുമുണ്ട്. എന്നാല്‍ എംഎല്‍എമാര്‍ക്ക് നേരിട്ടു പണംകൊടുത്തിട്ടില്ല. ബാബു നിര്‍ദേശിച്ചതനുസരിച്ച് പല തട്ടുകളില്‍ പണം നല്‍കിയെന്നത് വസ്തുതയാണ്.
സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ കൈകാര്യം ചെയ്തിരിക്കുന്നത് പ്രധാനമായും മന്ത്രി കെ.ബാബു തന്നെയാണ്. ബാബുവിന് കൊടുക്കുന്നതിനായി അസോസിയേഷന് പിരിച്ച പണം രണ്ടുപ്രാവശ്യം തന്റെ ഓഫീസില്‍ കൊണ്ടുവന്നു വയ്ക്കുകയും പിന്നീട് അത് ബാബുവിന് നല്‍കുകയും ചെയ്യുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും ബിജു രമേശ് പറഞ്ഞു.
ഒന്നുമില്ലായ്മയില്‍ നിന്നാണ് ബാബു വന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമാണ് ഉണ്ടായിരുന്നത്. എംഎല്‍എയായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും ഉളള വേതനമല്ലാതെ മറ്റൊരു ബിസിനസും അദ്ദേഹത്തിനില്ല. അദ്ദേഹത്തിന്റെ കുടുംബക്കാരും ബിസിനസ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ 200 കോടിയോളം രൂപയുടെ ആസ്തികള്‍ അദ്ദേഹത്തിന് എവിടെനിന്ന് വന്നുവെന്ന വസ്തുത മനസിലാക്കണം.
മരുമക്കളുടെ പേരില്‍ ഡയറിഫാമും ഏക്കറുകണക്കിന് തോട്ടങ്ങളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. കെ.ബാബുവിന്റെ മണ്ഡലമായ തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ക്ക് ഇക്കാര്യം അറിയാം. ഇത് രാഷ്ട്രീയത്തില്‍നിന്നും ജനങ്ങളെ വിറ്റുണ്ടാക്കിയ പണമാണെന്നും ബിജു രമേശ് പറഞ്ഞു. ബാബു തന്നെ കൂടുതല്‍ കേസുകളില്‍ കുടുക്കാനാണ് ശ്രമിക്കുന്നത്്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.
കെ.ബാബുവിനെയും കെ.എം. മാണിയെയും കൂടാതെ വേറെയും മന്ത്രിമാര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നാണ് അസോസിയേഷന്റെ മീറ്റിംഗിലും മറ്റുമായി സംസാരിച്ചത്. ഇവരുടെ പേരുകള്‍ ഇപ്പോള്‍ താന്‍ പറയുന്നില്ല. പറഞ്ഞാല്‍ ഉടന്‍തന്നെ തനിക്ക് നോട്ടീസ് വരുമെന്നും ബിജു രമേശ് പറഞ്ഞു. കെ. ബാബുവിനും മാണിക്കുമാണ് പ്രധാനമായി പണം നല്‍കിയത്. മന്ത്രി കെ.എം. മാണിക്ക് പണം നല്കിയ വിവരം മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ഇനി പണം നല്‍കരുതെന്ന് അദ്ദേഹം പറഞ്ഞതായും ബിജു രമേശ് പറഞ്ഞു.
ശനിയാഴ്ച കൊച്ചിയില്ചേര്ന്ന ബാര്‍ അസോസിയേഷന് യോഗത്തില്‍ ബിജുരമേശിന് പൂര്‍ണപിന്തുണ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: