കറാച്ചി: പാകിസ്ഥാന് പ്രസിഡന്റ് മംനൂണ്‍ ഹുസൈന്റെ മകനെ ലക്ഷ്യമാക്കി ബോംബാക്രമണം. എന്നാല്‍ സ്ഫോടനത്തില്‍ നിന്നു പ്രസിഡന്റിന്റെ മകന് സല്മാന് മംനൂണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെടുകയും 13 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വ്യാപാര മേഖലയിലാണു സ്ഫോടനമുണ്ടായത്. റിമോട്ട് നിയന്ത്രിത ബോംബാണു പൊട്ടിത്തെറിച്ചത്. നഗരത്തിലെ ഭക്ഷണശാലയ്ക്കു സമീപം ബൈക്കില്‍ സ്ഥാപിച്ച നിലയിലായിരുന്നു ബോംബ്.
സല്മാന് ഈ മേഖല വഴി പോകുമെന്ന വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടാണു തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്നു പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഇന്ത്യന്‍ വംശജനായ മാംനൂന് ഹുസൈന് 2013 ലാണ് പാകിസ്താന് പ്രസിഡന്റായത്. ആഗ്രയിലാണ് ഹുസൈന് ജനിച്ചത്. 1947ല്‍ ഇന്ത്യാവിഭജനത്തെത്തുടര്‍ന്ന് പാകിസ്താനിലെത്തുകയായിരുന്നു. 99ല്‍ കുറച്ചുകാലം സിന്ധ് പ്രവിശ്യയുടെ ഗവര്‍ണറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: