തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ആരോപണവിധേയരായ മന്ത്രി കെ.ബാബുവിനെയും കെ.എം.മാണിയെയും സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം അല്ലാത്തപക്ഷം ഗവര്‍ണര്‍ ഇടപെട്ട് മാണി പുറത്താക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം അല്ലാത്തപക്ഷം ഗവര്‍ണര്‍ ഇടപെട്ട് മാണിയെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാണിയെക്കാള്‍ ഗുരുതരമായ ആരോപണമാണ് എക്സൈസ് മന്ത്രി കെ.ബാബുവിനെതിരേ ഉയര്‍ന്നത്. ബാബുവിനെതിരേ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ബാബു 10 കോടി രൂപ ബാബു വാങ്ങിയെന്നാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു. ബാബുവിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്.
മാണിയെ പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടരും. സമര പരിപാടികള്‍ തീരുമാനിക്കാന്‍ ഈ മാസം 31ന് ഇടതുമുന്നണി യോഗം ചേരും. മാണിക്കെതിരേയുള്ള കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കം. കേസ് രജിസ്റ്റര്‍ ചെയ്ത് എട്ട് മാസം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് ഇതിന്റെ തെളിവാണ്. മാണിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ പലരഹസ്യ വാഗ്ദാനങ്ങളും പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് കൊണ്ടാണ് ബാറുടമകള്‍ ഒന്നിച്ച് ഇന്നലെ സര്‍ക്കാരിന് എതിരെ തിരിഞ്ഞത്. കെ.എം മാണിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയാല്‍ എല്ലാം തെളിയുമെന്നും കോടിയേരി പറഞ്ഞു.
മലബാര്‍ സിമന്റസ് അഴിമതി കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തയാറാകണം. യുഡിഎഫ് തകര്‍ന്നുകൊണ്ടിരിക്കുന്ന മുന്നണിയാണെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: