ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ 72ശതമാനത്തിലേറെ ജനങ്ങളും തൃപ്തരെന്ന് ഐബിഎന്‍ സര്‍വ്വേ. 85 ശതമാനം പേരും സ്വച്ച് ഭാരത് ഏറ്റവും മികച്ച നടപടിയാണെന്ന് വിലയിരുത്തുന്ന സര്‍വ്വേയില്‍ 76 ശതമാനം പേരും ജന്‍ധന്‍ യോജന മികച്ച രണ്ടാമത്തെ പദ്ധതിയാണെന്നും വ്യക്തമാക്കുന്നു.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 72 ശതമാനം പേരും മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ തൃപ്തി രേഖപ്പെടുത്തി. വികസനം, സദ്ഭരണം. വിലക്കയറ്റം പിടിച്ചു നിര്‍ത്തിയത് എന്നിവയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. വികസനം വന്നില്ലെന്ന് വെറും 26 ശതമാനം പേര് മാത്രമാണ് പറഞ്ഞത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനായില്ലെന്ന് വെറും 14 ശതമാനം പേര് മാത്രമാണ് അഭിപ്രായപ്പെട്ടത്.
മോദി വളരെയേറെ കാര്യക്ഷമതയുള്ള പ്രധാനമന്ത്രിയാണെന്നാണ് ഭൂരിപക്ഷം പേരും പറഞ്ഞത്. ഭാരതത്തിന്റെ പ്രതിഛായ അന്താരാഷ്ട്ര തലത്തില്‍ വളരെയേറെ മെച്ചപ്പെട്ടെന്നും അവര്‍ പറയുന്നു.
സര്‍വ്വേയിലെ കണ്ടെത്തലുകള്‍
1 മോദിയുടെ പ്രവര്‍ത്തനം വളരെ വേഗത്തിലാണ് 56% പേര് പറഞ്ഞു. പ്രവര്‍ത്തനം കുറവെന്നും കൂടുതല്‍ സംസാരമാണെന്നും അഭിപ്രായപ്പെട്ടത് വെറും 13 ശതമാനം. നല്ല പ്രതിഛായയുണ്ടെന്നും എന്നാല്‍ നല്ല ഭരണാധികാരിയല്ലെന്നും ആറു ശതമാനം പേര് പറയുന്നു. എന്നാല്‍ നല്ലൊരു പങ്കും ഒരു കാര്യം പറയുന്നു, സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു.
2 തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെട്ടതായി 61 ശതമാനം പേര് പറഞ്ഞു. ഭാരതത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതായി 63 ശതമാനം പേരും പറയുന്നു.
3 അഴിമതി കുറഞ്ഞതായി 55 ശതമാനം പേരും ചൂണ്ടിക്കാട്ടി.
4 നാണപ്പെരുപ്പം കുറഞ്ഞതായി 47 ശതമാനം പേര് പറഞ്ഞു
5 ജോലി അവസരം വര്‍ദ്ധിച്ചതായി 62 ശതമാനം പേരും അഭിപ്രായപ്പെട്ടു.
സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള മോദിയുടെ ആശയവിനിമയം കാര്യക്ഷമമാണെന്ന് നല്ലൊരു പങ്കും വ്യക്തമാക്കുന്നു. മന് കീ ബാത്ത് വഴി( റേഡിയോ)യുള്ള ആശയവിനിമയം മികച്ചതെന്ന് 30 ശതമാനം പേര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: