ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും അധികം അഴിമതിയാരോപണം ഉണ്ടായത് ടുജി സ്പെക്ട്രം, കല്‍ക്കരിപ്പാട ലേലങ്ങളിലാണ്. ടെലികോം മേഖലയില്‍ സ്വകാര്യകമ്പനികള്‍ക്ക് റേഡിയോതരംഗങ്ങള്‍ ലേലം ചെയ്ത് നല്കുന്ന ടു ജി സ്പെക്ട്ര ഇടപാടില്‍ 1,76,645 കോടിയുടെയെങ്കിലും അഴിമതി നടന്നെന്നാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത്. എന്നാല്‍ ഒരു പൈസ പോലും നഷ്ടം വന്നിട്ടില്ലെന്നായിരുന്നു അന്ന് കേന്ദ്രസര്‍ക്കര്‍ പറഞ്ഞിരുന്നത്. വിവാദം കത്തിക്കയറിയപ്പോള്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. വന്‍ക്രമക്കേട് കണ്ടെത്തിയ സിബിഐ അന്നത്തെ കേന്ദ്ര മന്ത്രി എ രാജ, കരുണാനിധിയുടെ മകള്‍ കനിമൊഴി, ഭാര്യ ദയാലു അമ്മാള്‍ എന്നിവരടക്കം നിരവധി പേരെ അറസ്്വു ചെയ്ത് തുറുങ്കിലടച്ചു.
കല്‍ക്കരിപ്പാട ലേലത്തിലും കോടികളുടെ അഴിമതിയാണ് നടന്നത്. 1.86 ലക്ഷം കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടായിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. മുന്‍പ്രധാനമന്ത്രി ഡോ, മന്മോഹന് സിംഗിനെതിരെ പോലും ആരോപണം ഉയര്‍ന്നതാണ് ഈ ഇടപാടില്‍. പല പ്രമുഖരും ഈ കേസില്‍ അകത്തായി.
ഈ രണ്ട് കാര്യങ്ങൡലും നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നശേഷം വീണ്ടും ലേലം നടത്തി. സ്പെക്ട്രം ലേലേത്തില്‍ മാത്രം ഒരു ലക്ഷം കോടി രൂപയ്ക്കു മേലാണ് സര്‍ക്കാരിന് ലഭിച്ചത്. ഇത് റെക്കാര്‍ഡ് വരുമാനമാണ്. രണ്ടു ലക്ഷം രൂപയ്ക്കു മേലാണ് ഇതിന്റെ ലേലത്തില്‍ നിന്ന് ലഭിച്ചത്.മൊത്തം മൂന്നര ലക്ഷം കോടിക്കു മുകളില്‍ വരുമാനം.
റോഡ് വികസനം
രാജ്യത്തിന്റെ വികസനത്തിന് അത്യാവശ്യം വേണ്ട ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റോഡ്. നല്ല റോഡുണ്ടെങ്കില്‍ നാം ഒന്നുല്‍സാഹിച്ചാല്‍ ഗ്രാമഗ്രാമാന്തരങ്ങള്‍ വരെ വികസിക്കും. അതു കണക്കിലെടുത്താണ് റോഡു വികസനത്തിന് മോദി സര്‍ക്കാര്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത്. 54478 കിലോമീറ്റര്‍ ദേശീയ പാതാവികസനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.
2014ല്‍ നല്കിയ 16 റോഡ് പദ്ധതികളില്‍ 12 എണ്ണവും തുടങ്ങിക്കഴിഞ്ഞു. അതായത് 75 ശതമാനം. മോദി സര്‍ക്കാര്‍ അധികാരമേറ്റ സമയത്ത് 180 റോഡ് പദ്ധതികള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. അവയില്‍ മിക്കവയും പുനരാരംഭിക്കാനും കഴിഞ്ഞു. റദ്ദാക്കിയ പദ്ധതികള്‍ പുനസംഘടിപ്പിക്കുക,മുടങ്ങിയവ പുനരാരംഭിക്കുക,മന്ത്രി തലത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുക,ചെക്ക് പോസ്റ്റുകളും ടോള്‍ ബൂത്തുകളും സംയോജിപ്പിക്കുക,ഇലക്ട്രോണിക് ടോള്‍ ബൂത്തുകള്‍ തുടങ്ങുക, വഴിയോരങ്ങളില്‍ പ്രാഥമികകാര്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തുവരുന്നത്.ഈ ഡിസംബറോടെ രാജ്യത്തെ 350 ടോള്‍ പഌസകള് ഇലക്ട്രോണിക് ആകും. ഇതുവഴി 34000 കോടി രൂപ ലാഭിക്കാന്‍ കഴിയും.റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തരമായി ചികില്‍സ ലഭ്യമാക്കാനുള്ള കാഷ്ലസ് പദ്ധതി നടപ്പാക്കിത്തുടങ്ങി. പണം നല്‍കാതെ തന്നെ അടിയന്തര ചികില്‍സ ലഭ്യമാക്കുകയാണ് പദ്ധതി.
ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ബഌക്ക് സ്പോട്ടുകള്‍ കണ്ടെത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളും അടിയന്തരമായി തുടങ്ങി. അപകടങ്ങള്‍ കുറയ്ക്കാനുള്ള കൃത്യമായ മാര്‍ഗനിര്‍ദ്ദേങ്ങള്‍ അടങ്ങിയ പുതിയ ട്രാഫിക് നിയമങ്ങള്‍ തയ്യാറായി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: