ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായ ബൊഫോഴ്സ് ആയുധ ഇടപാട് അഴിമതിയല്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. കേസില്‍ ഇതുവരെ നടന്നത് മാദ്ധ്യമ വിചാരണ ആണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വീഡനിലേക്ക് സന്ദര്‍ശനം നടത്തുന്നതിന് മുമ്പായി അവിടത്തെ ഒരു പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രണബ് നിലപാട് വ്യക്തമാക്കിയത്.
ബൊഫോഴ്സ് കേസില്‍ നടന്നത് മാദ്ധ്യമ വിചാരണയാണ്. ആയുധ ഇടപാട് അഴിമതിയാണെന്ന് ഇന്ത്യയിലെ ഒരു കോടതിയും പ്രഖ്യാപിച്ചിട്ടില്ല. ദീര്‍ഘകാലം പ്രതിരോധമന്ത്രി ആയിരുന്ന ആളാണ് ഞാന്‍. എന്റെ കീഴിലുണ്ടായിരുന്ന സൈനിക മേധാവിമാര്‍ എല്ലാവരും ബൊഫോഴ്സ് തോക്കുകള്‍ തങ്ങള്‍ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ലതാണെന്നാണ് വിലയിരുത്തിയത്. ഇന്ത്യന്‍ സൈന്യം ഇപ്പോഴും ഇത് ഉപയോഗിക്കുന്നുണ്ട് പ്രണബ് പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയ ബോഫോഴ്സ് ഇടപാട് 1986 മാര്‍ച്ച് 24നാണ് നടന്നത്. 1437 കോടിയുടെ കരാറില്‍ രാജീവ് ഗാന്ധിയുടെ സുഹൃത്തും ഇറ്റലിയിലെ ആയുധ വ്യാപാര ഇനടനിലക്കാരനായ ഒട്ടാവിയോ ക്വട്ട്റോച്ചിയും 40 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: