ന്യൂദല്‍ഹി: ഓഫീസില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഗവണ്മെന്റ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ജനങ്ങള്‍ക്ക് തുറന്ന കത്തെഴുതി. സന്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ചതും പാവപ്പെട്ടവര്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പറഞ്ഞ മോദി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള തന്റെ പ്രയത്നത്തിന്റെ തുടക്കം മാത്രമാണിതെന്നും വ്യക്തമാക്കി.
ഗവണ്മെന്റിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ സാധിച്ചതായി കത്തിലൂടെ മോദി പറഞ്ഞു. അഴിമതി രഹിത ഭരണം ഉറപ്പാക്കുകയും ദേശീയ പുരോഗതിക്ക് വേണ്ടി സംസ്ഥാന ഗവണ്മെന്റുകളെ പങ്കാളികളാക്കുകയും ചെയ്തു. ഒരു ‘പ്രധാന് സേവക്'( പ്രധാന ജോലിക്കാരന്)? എന്ന നിലയില്‍ ജനങ്ങളെ സേവിക്കാനായി തന്റെ മനസും ശരീരവും അര്‍പ്പിച്ച് താന്‍ പ്രവര്‍ത്തിച്ചെന്നും തന്റെ ചുമതലകളെ അങ്ങേയറ്റം ആത്മാര്‍ത്ഥമായും സത്യസന്ധമായും നിര്‍വഹിച്ചെന്നും അദ്ദേഹം പറഞ്ഞു.
അടങ്ങാത്ത അഴിമതിയും തീരുമാനമെടുക്കാനാവാത്ത അവസ്ഥകളും ഗവണ്മെന്റിനെ തളര്‍ത്തിയ സാഹചര്യത്തിലാണ് തങ്ങള്‍ ഓഫീസിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഈ സമയം പണപ്പെരുപ്പവും സാമ്പത്തിക സുരക്ഷയില്ലായ്മയും ജനങ്ങളെ നിസ്സഹായരാക്കിയിരുന്നു. അടിയന്തരവും നിര്‍ണായകവുമായ നടപടികള്‍ ആവശ്യമായിരുന്നു. എന്നാല്‍ തങ്ങളുടെ ഗവണ്മെന്റിന് ആ വെല്ലുവിളികളെ വ്യവസ്ഥാനുസൃതമായി നേരിടാനായി.
അവശ്യ സാധനങ്ങളുടെ വിലയും പെട്ടെന്ന് നിയന്ത്രണ വിധേയമാക്കി. കള്ളപ്പണത്തിനെതിരെ കര്‍ശന നടപടികളെടുക്കുകയും ഇതിനെതിരെ നിയമം കൊണ്ടു വരികയും ചെയ്തു. ശോഷിച്ച സന്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ച് സ്ഥിരതയുള്ളതും നയങ്ങളുടെ അടിസ്ഥാനത്തിലുള്ള മികച്ച ഭരണവുമാണ് കാഴ്ച വച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: