മുംബൈ: വിദേശയാത്ര നടത്താന്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാനുണ്ടായിരുന്ന വിലക്ക് മുംബൈ ഹൈക്കോടതി നീക്കി. സല്മാന് ദുബായില്‍ നടക്കുന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സല്മാന് നല്കിയ ഹര്‍ജി പരിഗണിച്ച കോടതിയുടെ ഏകാംഗ അവധിക്കാല ബഞ്ചാണ് നിബന്ധനകളോടെ അനുമതി നല്‍കിയത്.
മദ്യപിച്ച് വാഹനമോടിച്ച് ഉറങ്ങിക്കിടന്നവരെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് സല്മാന്. യാത്ര മൂന്ന് ദിവസമായി (മേയ് 28 മുതല്‍ മേയ് 30 വരെ) ചുരുക്കണമെന്ന് കോടതി പറഞ്ഞു. യാത്ര ചെയ്യുന്ന വിമാനത്തിന്റെ നമ്പര്‍, വിദേശത്ത് എവിടെയാണ് താമസിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ അധികൃതരെ അറിയിക്കണം. ഇതോടൊപ്പം താമസസ്ഥലത്തെ ലാന്റ്ഫോണ്‍, മൊബൈല്‍ നമ്പറും അറിയിക്കണമെന്നും നിബന്ധനയുണ്ട്. യാത്ര അവസാനിപ്പിച്ച് തിരിച്ചെത്തി 12 മണിക്കൂറിനുള്ളില്‍ സല്മാന് പാസ്പോര്‍ട്ട് പൊലീസിനെ തിരിച്ചേല്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
വാഹനാപകട കേസില്‍ സല്‍മാനെ മുംബൈ സെഷന്‍സ് കോടതി മേയ് ആറിന് അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ അന്ന് മുംബൈ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് സല്മാന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സല്മാന് നല്കിയ അപ്പീല്‍ വിശദമായ വാദം കേള്‍ക്കാനായി ഫയലില്‍ സ്വീകരിച്ച കോടതി ഈ അപ്പീലില്‍ അന്തിമ തീരുമാനം വരുന്നത് വരെ സല്‍മാന്റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: