തലശേരി: രാജ്യസഭാ തെരഞ്ഞെടുപ്പിനു ശേഷം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ. മജീദിന്റെ മനോനിലയില്‍ കാര്യമായ കുഴപ്പമുണ്ടായിട്ടുണെ്ടന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കോടിയേരി ഈങ്ങയില്പീടികയില് പി കെ വി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫില്‍ നിന്ന് ആരും യുഡിഎഫിലേക്ക് പോകില്ല. ഞങ്ങളൊന്ന് കണ്ണ് കാണിച്ചാല്‍ ചാടിപ്പോരാന്‍ യുഡിഎഫിലാണ് ആളുകളുള്ളതെന്നും കാനം പറഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ ഭിന്നിപ്പ് ഇന്ത്യയിലെ ഇടത് പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി.
ഛിന്നഭിന്നമായ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തത്വാധിഷ്ഠിതമായ പുനരേകീകരണത്തിലേക്കു തിരിച്ചുവരണം. കേരളത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിന് ഇടതുമുന്നണി ബദല്‍ സാമ്പത്തികനയം ഉയര്‍ത്തിക്കൊണ്ടുവരണം.
ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന 32 ഓളം നക്സല്‍ ഗ്രൂപ്പുകള്‍ ഇന്ത്യയിലുണ്ട്. ഇവരെയെല്ലാം ഒന്നിപ്പിക്കണം. തങ്ങളുടെ മാര്‍ഗത്തിലേക്ക് എല്ലാവരും വരണമെന്ന് വിചാരിക്കുന്നത് വിശാല ഹൃദയമില്ലാത്തതിനാലാണെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: