ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വഹനങ്ങളില്‍ ജൂണ്‍ ഒന്നു മുതല്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച് ആം ആദ്മി സര്‍ക്കാര്‍ ഉത്തരവിറക്കി. യാത്രക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി.
കഴിഞ്ഞവര്‍ഷം ഓട്ടോറിക്ഷകളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചെങ്കിലേ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുവെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ജിപിഎസ് സംവിധാനത്തിന്റെ അമിതവില താങ്ങവുന്നതല്ലെന്നും ഇളവ് വേണമെന്നു ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ജിപിഎസ് സംവിധാനം നിര്‍ബന്ധമാണെന്ന ഉത്തരവ് പിന്‍വലിച്ചിരുന്നു.
എന്നാല്‍ പുതിയ നിര്‍ദ്ദേശമനുസരിച്ച് ജൂണ്‍ ഒന്നിനു ശേഷം ജിപിഎസ് ഇല്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനെതിരേ കര്‍ശന നടപടിയെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: