ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. അരുണാചലിന്റെ ഭൂപ്രദേശങ്ങള്‍ സംരക്ഷിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റ ഉത്തരവാദിത്വമാണ്. ചൈന ഉന്നയിച്ച അവകാശവാദങ്ങളില്‍ യാതൊരു കഴമ്പുമില്ല. ഭാരതത്തിന്റെ അതിര്‍ത്തിയില്‍ അരുണാചലും ഉള്പെട്ടതാണ്. അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനുണ്ട്.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദര്‍ശനവേളയില്‍ വിസ നടപടിക്രമങ്ങളും, അതിര്‍ത്തി പ്രശ്നങ്ങളും സംബന്ധിച്ച് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നതായും റിജ്ജു പറഞ്ഞു.
കഴിഞ്ഞദിവസം ചൈനീസ് വിദേശമന്ത്രാലയ വക്താവ് അരുണാചല്‍പ്രദേശ് സൗതേണ്‍ ടിബറ്റിന്റെ ഭാഗമാണെന്ന് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അതേസമയം അതിര്‍ത്തിയിലെ മക്മോഹന്‍ ലൈനിനെകുറിച്ച് ചൈനീസ് സര്‍ക്കാര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദേവല്‍ ചോദിച്ചു. 1914ല്‍ തിബറ്റിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ഭാരതവും ചൈനയും തമ്മില്‍ ഒപ്പുവെച്ചതാണ് മക്മഹോന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: