ന്യദല്‍ഹി:നാവികസേനയുടെ ആധുനികവത്ക്കരണത്തിലൂടെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നേവിക്ക് നിരവധി നേട്ടങ്ങളിലൂടെ ഉന്നതമായ സ്ഥാനത്തെത്താനായെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ന്യൂദല്‍ഹിയിലെ സേനാഭവനില്‍ നടന്ന നേവല്‍ കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണവും കൈമാറ്റവും സംബന്ധിച്ച് ഷിപ്പിയാഡുകള് സമയനിഷ്ഠപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തദ്ദേശീയമായ നാവികസേനയുടെ വികസനത്തിലും പ്രാപ്തിയിലും മന്ത്രി സംതൃപ്തി രേഖപ്പെടുത്തി.പ്രധാനമന്ത്രിയുടെ ‘മേയ്ക്ക് ഇന്‍ ഇന്ത്യാ’ പദ്ധതിപ്രകാരമാണ് 48 കപ്പലുകള്‍ ഭാരതത്തിലെ ഷിപ്പിയാഡുകളില് നിര്‍മ്മിക്കുന്നത്. രാഷ്ട്രത്തിന്റെ താല്പര്യത്തിനനുസൃതമായി വിശ്രമമില്ലാതെ നാവികസേന പ്രവര്‍ത്തിക്കുന്നതിനെയും പരീക്കര്‍ പ്രശംസിച്ചു.
യെമനില്‍ കാലപം നടക്കുമ്പോള്‍ 35 രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിക്കുവാന്‍ ഭാരത നേവിക്കായത് അന്താരാഷ്ട്രതലത്തില്‍തന്നെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മാലദ്വിപില് പ്രകൃതി ദുരന്തമുണ്ടായപ്പോള്‍ വന്‍തോതില്‍ കുടിവെള്ളമെത്തിച്ച് നേവി രാജ്യത്തും അന്താരാഷ്ട്രതലത്തിലും ശ്രദ്ധപിടിച്ചുപറ്റി.ഡിആര്‍ഡിഒയുമായി സഹകരിച്ച് കൊണ്ടുവന്ന 20 വര്‍ഷത്തെ ശാസ്ത്ര സാങ്കേതിക റോഡ്മാപ്പ് മുന്നോട്ടുള്ള പ്രയാണത്തെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: