ടെഹ്റാന്: ഇറാനില്‍ വീണ്ടും കൂട്ട വധശിക്ഷ. മയക്കുമരുന്ന് കടത്ത് കേസില്‍ തടവിലായിരുന്ന 22 പേരെയാണ് വടക്കന്‍ ഇറാക്കിലെ കരാഗിലുള്ള ഗീസല്‍ ഹസാര്‍ ജയിലില്‍ വച്ച് തൂക്കികൊന്നത്. ഇറാനിലെ മനുഷ്യാവകാശ സംഘടനയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
അതേസമയം, തടവിലായിരുന്ന 22 പേരെയും നിര്‍ബന്ധിപ്പിച്ച് കുറ്റം സമ്മതിപ്പിച്ചതിനു ശേഷമാണ് കൂട്ടവധശിക്ഷ നടപ്പാക്കിയതെന്ന് ഇറാനിലെ മനുഷ്യാവകാശസംഘടനകള്‍ ആരോപിക്കുന്നത്. ഇറാനിലെ കൂട്ടവധശിക്ഷ ഒഴിവാക്കുന്നതിന് യുഎന്നിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: