ഐസ്വാള്‍: ബീഫ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. മതേതര രാജ്യമായ ഭാരതത്തിലെ ഭക്ഷണശീലങ്ങള്‍ മാറ്റാനാകില്ലെന്നും, അതേസമയം, ഹിന്ദു വികാരങ്ങള്‍ മാനിക്കണമെന്നുമാണ് പറഞ്ഞതെന്ന് റിജിജു ഇന്നലെ വിശദീകരിച്ചു.
ഹിന്ദു ഭൂരിപക്ഷ സംസ്ഥാനങ്ങള്‍ക്ക് ബീഫ് നിരോധനം നടപ്പാക്കാമെന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതു പ്രായോഗികമല്ലെന്നും റിജിജു പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവനയ്ക്കു പ്രതികരണമായി റിജിജു ഇത്തരത്തില്‍ പ്രതികരിച്ചെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: