പത്തനാപുരം: നടി ശ്രീവിദ്യയുടെ സ്വത്ത്തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന ഗണേഷ്കുമാര് എംഎല്‍എയെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പത്തനാപുര ത്തുടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പോസ്റ്ററിനു താഴെയായി പ്രതികരണവേദി എന്നാണ് എഴുതിയിരിക്കുന്നത്.
പഞ്ചായത്ത്ഓഫീസ്പരിസരം, സെന്‍ട്രല്‍ ജംഗ്ഷന്, കല്ലുംകടവ്, ഡിപ്പോ പരിസരം, നെടുമ്പറമ്പ്, മഞ്ചളളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഈ മാസം 24നാണ് നടി ശ്രീവിദ്യയുടെ വില്പത്രം അട്ടിമറിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ് നല്‍കിയത്.
ശ്രീവിദ്യയുടെ സഹോദരന് ശങ്കരരാമന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. തന്റെ സ്വത്തിന്റെ ഒരുഭാഗം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കാനും സംഗീത നൃത്തവിദ്യാലയം തുടങ്ങാനും ഉപയോഗിക്കണം. കൂടാതെ സഹോദരന്റെ രണ്ട് മക്കള്‍ക്കും 5 ലക്ഷംരൂപാ വീതവും ജോലിക്കാര്‍ക്ക് ഒരു ലക്ഷം രൂപാ വീതവും നല്‍കണം എന്നായിരുന്നു ശ്രീവിദ്യയുടെ വില്പത്രത്തില് പറഞ്ഞിരുന്നത്. ഇത് നടപ്പാക്കാനായിരുന്നു ശ്രീവിദ്യയുടെ ഏറ്റവും അടുത്ത സുഹൃത്തായ ഗണേശനെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഗണേഷ് ഇതൊന്നും ചെയ്തില്ലാ എന്നാണ് പരാതി.
എന്നാല്‍ ഇതിനിടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ചലച്ചിത്ര അക്കാദമിക്കും അദായനികുതി വകുപ്പിനും നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഗണേഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ശ്രീവിദ്യയുടെ സ്വത്ത് തട്ടിപ്പ് കൂടാതെ പൊതുമരാമത്ത് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ നല്കിയ പരാതിയിലും ഗണേശനെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: