കോഴിക്കോട്: ബിജെപി സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികക്കില്ലെന്നത് രാഹുലിന്റെ ദിവാസ്വപ്നം മാത്രമാണെന്ന് കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. കേന്ദ്ര മന്ത്രി സഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി രക്തത്തില്‍ അലിഞ്ഞ കോണ്‍ഗ്രസിന്റെ ശാപവാക്കുകള്‍ക്ക് ശക്തിയുണ്ടാവില്ല. ജനങ്ങളുടെ ആശീര്‍വാദമുള്ള സര്‍ക്കാരാണിത്. ദരിദ്രരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അവരുടെ മനം കവര്‍ന്ന സര്‍ക്കാര്‍. എപ്പോള്‍ എന്തുപറയുമെന്നോ എങ്ങോട്ട് പോകുമെന്നോ അറിയാത്ത രാഹുലിന്റെ വാക്കുകള്‍ക്ക് സ്ഥിരതയില്ല.
50 മില്യന്‍ ഡോളര്‍ വിലവരുന്ന കല്‍ക്കരിപ്പാടം 150 സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതിക്കൊടുക്കാനായിരുന്നു യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. കള്ളന്മാരും കല്‍ക്കരി മോഷ്ടിക്കാറില്ല. സുതാര്യമായ ലേല നടപടിയിലൂടെ 30 ഖനികള്‍ ലേലം ചെയ്തപ്പോള്‍ മൂന്നരലക്ഷം കോടി രൂപയാണ് രാജ്യത്തിന് ലഭിച്ചത്. ടു ജി സ്പെക്ട്രം ലേലം ചെയ്തപ്പോള്‍ 19,000 കോടി രൂപ ലഭിച്ചു. ഭൂമിയും ആകാശവും അഗ്നിയും മണ്ണും ജലവും അഴിമതിക്ക് വിധേയമാക്കുന്ന, പഞ്ചഭൂതങ്ങളെയും കട്ടുമുടിക്കുന്ന സര്‍ക്കാരായിരുന്നു യുപിഎ നയിച്ചത്, ജാവ്ദേക്കര്‍ പറഞ്ഞു.
കോണ്‍ഗ്രസ്സിന് അഴിമതി നടത്താതെ ഭരിക്കാനാവില്ലെന്ന്് കേരള സര്‍ക്കാരും തെളിയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സരിതാ നായര്‍ അഴിമതി നടത്തിയതെന്ന വിവരം പുറത്തായിരിക്കുന്നു,അദ്ദേഹം പറഞ്ഞു. എവിടെയൊക്കെ ഉണ്ടായാലും ആറന്മുളയില് വിമാനത്താവളം വരില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പ്രധാനമന്ത്രി ഇല്ലാതിരുന്ന അവസ്ഥക്ക് മാറ്റം വന്നു. യുപിഎ ഭരിക്കുമ്പോള്‍ സോണിയയും രാഹുലുമായിരുന്നു അധികാര കേന്ദ്രങ്ങള്‍. പ്രധാനമന്ത്രി പദത്തിന്റെ മഹിമയും വിശ്വാസ്യതയും ഉയര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പരിഭാഷപ്പെടുത്തി. വി. മുരളീധരന് മുഖ്യ പ്രഭാഷണം നടത്തി. കടുവയെയും സിംഹത്തെയും തിരിച്ചറിയാന്‍ കഴിയാത്ത ആളാണ് രാഹുലെന്ന് അദ്ദേഹം പറഞ്ഞു.
മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ചിഹ്നം കടുവയാണെന്നാണ് രാഹുല്‍ കോഴിക്കോട്ട് പറഞ്ഞത്. കോണ്‍ഗ്രസ് നടത്തുന്ന അഴിമതിയുടെ ഉത്തമ ഉദാഹരണമാണ് സംസ്ഥാന ഭരണം. സ്ത്രീ പീഡനക്കേസിനെത്തുടര്‍ന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടിവന്നയാളോടൊപ്പം വേദി പങ്കിട്ട രാഹുലിന്റെ തനിനിറം ജനങ്ങള്‍ക്കറിയാം. വി. മുരളീധരന് പറഞ്ഞു. പി. കെ. കൃഷ്ണദാസ്, കെ. പി. ശ്രീശന് മാസ്റ്റര്‍, വി.വി. രാജന്, ചേറ്റൂര്‍ ബാലകൃഷ്ണന് മാസ്റ്റര്‍, എല്‍ജെപി നേതാവ് മെഹബൂബ്, വി. കെ. സജീവന്, എം. പി. രാജന്, എം.സി. ശശീന്ദ്രന്, അഹല്യാശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: