തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എം.വിജയകുമാര്‍ ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഏകകണ്ഠമായാണ് വിജയകുമാറിന്റെ പേര് അംഗീകരിച്ചത്.
ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിനെ അറിയിക്കും. ജില്ലയിലെ സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലും വിജയകുമാറിന്റെ പേരിനായിരുന്നു മുന്‍തൂക്കം.
അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിന് അംഗീകാരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: