ന്യൂദല്‍ഹി: സമയം വൈകി ജോലിക്കെത്തിയ 17 എയര്‍ഹോസ്റ്റസുമാരെ എയര്‍ ഇന്ത്യ സസ്പെന്‍ഡു ചെയ്തു. വൈകിയെത്തുന്ന എയര്‍ ഹോസ്റ്റസുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയമറിയാന്‍ എയര്‍ ഇന്ത്യ നിരീക്ഷണത്തില്‍ ആയിരുന്നു.
പിരിച്ചുവിട്ട 17 പേര് മൂന്നു തവണ വൈകിവന്നതു ശ്രദ്ധയില്പെട്ടതിനാലാണു നടപടിയെടുത്തത്. അച്ചടക്കലംഘനത്തെ തുടര്‍ന്ന് 272 ഓളം ജീവനക്കാരെ നേരത്തെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടിരുന്നു. നിലവിലുള്ള എയര്‍ ഹോസ്റ്റസുമാരുടെ അഭാവം ഉടന്‍ പരിഹരിക്കുമെന്നും കൂടാതെ സാന്‍ ഫ്രാന്‍സിസ്കോ, ഡാളസ്, ഹൂസ്റ്റണ്‍, വാഷിംഗ്ടണ്‍, ബോസ്റ്റണ്‍ തുടങ്ങി അഞ്ചോളം സ്ഥലങ്ങളിലേക്കു സര്‍വീസ് വ്യാപിപ്പിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: