ന്യൂദല്‍ഹി: അപകടരമായ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന കണ്ടെത്തലിനെതുടര്‍ന്ന് നെസ്റ്റ്ലേ കമ്പനിയുടെ മാഗി നൂഡില്‍സ് രാജ്യത്തൊട്ടകെ നിരോധിച്ചേക്കും.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിട്ട് ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) മാഗിയുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടിരുന്നു. നൂഡില്‍സില്‍ അപകടരമായ രാസവസ്ഥുക്കളുടെ സാന്നിധ്യത്തെക്കുറിച്ച് സംസ്ഥാന ഭക്ഷ്യ വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമെ എഫ്എസ്എസ്എഐ നടപടിയെടുക്കുകയുള്ളു.
മാഗി നൂഡില്‍സ് ഉത്തര്‍പ്രദേശിലെ വിവിധഭാഗങ്ങളില്‍ നിന്നും ശേഖരിച്ച് ലാബില്‍ നടത്തിയ ടെസ്റ്റില്‍ വലിയ തോതില്‍ മോണോസോഡിയം ഗ്ലൂട്ടമേറ്റും (എംഎസ്ജി), ലെഡും അടങ്ങിയതായി കണ്ടെത്തുകയുണ്ടായി. ലെഡിന്റെ അളവ് മാഗിയില്‍ 17 പിപിഎം ഉണ്ടെന്നാണ് കണ്ടെത്തിയത്. പോയിന്‍്01 പിപിഎം ആണ് അനുവദിയനീയമായിട്ടുള്ളത്. ഞെട്ടിപ്പിക്കുന്ന പരിശോധനാഫലമാണ് ലഭിച്ചിരുന്നത്.
മാഗിയില്‍ അനുവദനീയമായതിലും ഉയര്‍ന്ന തോതിലാണ് എംഎസ്ജിയെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഒരുശതമാനത്തില്‍ താഴെയാണ് മാഗിയില്‍ ലെഡിന്റയളവെന്നാണ് കമ്പനിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: