കൊച്ചി: ട്രോളിംഗ് നിരോധനം 61 ദിവസമാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരിഗണിച്ചു. കൊച്ചിയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി സംഘമാണ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ചിഫ് ജസ്റ്റിസ് അശോക് ഭൂഷന്, ജസ്റ്റിസ് എ.എം.ഷെഫീക് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണിത് പരിഗണനക്കെടുത്തത്.
ട്രോളിംഗ് നിരോധന വേളയില്‍ പരമ്പരാഗത മത്സ്യപ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാര്‍ തടയാറില്ല. ഇവിടെ ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ ഒന്നരമാസക്കാലമാണ് ട്രോളിംഗ് നിരോധനമെന്നും സംസ്ഥാന സര്‍ക്കാര്‍ ധരിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ 61 ദിവസത്തെ ട്രോളിംഗ് നിരോധനം 47 ദിവസമാക്കി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിവേദനം കേന്ദ്രത്തിനു സമര്‍പ്പിച്ചിട്ടുണ്ട്.
കടലില്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ കടലില്‍ 22 കിലോമീറ്ററിന് അപ്പുറം മത്സ്യബന്ധനം അനുവദിക്കില്ല എന്നും 61 ദിവസത്തെ ട്രോളിംഗ് രാജ്യം മുഴുവനുമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി വിശദമായ വാദത്തിനായി ഇന്ന് പരിഗണനക്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: