ചെറുതോണി:നാഥനില്ലാ കളരിയായി ഇടുക്കി മെഡിക്കല്‍ കോളേജ് മാറുന്നു. കഴിഞ്ഞ 2-ാം തീയതി പുതിയ പ്രിന്‍സിപ്പാളായി ഡോ. തോമസ് മാത്യു ചാര്‍ജ്ജ് എടുെത്തങ്കിലും ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഇദ്ദേഹം ഇടുക്കിയില്‍ തങ്ങിയത്.
ഡോ. തോമസ് ആയിരുന്നില്ല ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി വരേണ്ടതെന്ന് പറയപ്പെടുന്നു. മറ്റൊരു പ്രിന്‍സിപ്പാളിനാണ് ഇടുക്കിയുടെ ചുമതല കൊടുത്തത്. എന്നാല്‍ അദ്ദേഹം ചുമതലയെല്ക്കുവാന്വിസമ്മതം കാണിച്ചതുമൂലം പ്രമോഷന് ട്രാന്‍ഫര്‍ കിട്ടിയതോടെയാണ്, ഇപ്പോഴത്തെ പ്രിന്‍സിപ്പാളിന് ചാര്‍ജ്ജ് എടുക്കേണ്ടി വന്നത്.
പത്തനംതിട്ട ജില്ലയില്‍ കോന്നിയില്‍ ആരംഭിക്കുന്ന പുതിയ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറാനുള്ള ശ്രമം പ്രിന്‍സിപ്പാള്‍ ചാര്‍ജ്ജ് എടുത്ത അന്നുമുതല്‍ ആരംഭിച്ചു. അത് ഏറെക്കുറെ ഫലപ്രാപ്തിയില്‍ എത്തിയതായും അറിയുന്നു.
നിലവിലെ പ്രിന്‍സിപ്പാള്‍ സ്ഥലംമാറുകയും പുതിയ പ്രിന്‍സിപ്പാളിനെ കണ്ടെത്താന്‍ കഴിയാത്തതുംമൂലം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പാള്‍ കസേര ഒഴിഞ്ഞുക്കിടക്കാനാണ് സാദ്ധ്യത. ഇടുക്കി മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. രവീന്ദ്രന് റിട്ടയേര്‍ഡ് ആയതിനെ തുടര്‍ന്നാണ് ഇത്തരം സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളേജ് സാക്ഷിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: