തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണക്കടകളിലെ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന കൂടുതല്‍ കര്‍ശനമാക്കണമെന്ന് റവന്യൂ-ലീഗല്‍ മെട്രോളജി വകുപ്പു മന്ത്രി അടൂര്‍പ്രകാശ്.
സ്വര്‍ണക്കടകളിലെ പരിശോധന കര്‍ശനമാക്കുക മാത്രമല്ല, പരിശോധന നടത്തിയ കടകളുടെ പേരുവിവിരങ്ങള്‍ ലീഗല്‍ മെട്രോളജി വകുപ്പ് പുറത്തുവിടണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്ത് ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഏകദിനശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വിശ്വാസ് മേത്ത അധ്യക്ഷത വഹിച്ചു. ന്യൂദല്‍ഹി ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് ഡയറക്ടര്‍ അശുതോഷ് അഗര്‍വാള്‍, തമിഴ്നാട് ഡെപ്യൂട്ടി കണ്ട്രോളര് പളനി സ്വാമി, മഹാരാഷ്ട്ര ഡെപ്യൂട്ടി കണ്ട്രോളര് ഡോ ലളിത് ഹാരോട്, കര്‍ണാടക ഡെപ്യൂട്ടി കണ്ട്രോളര് മുഹമ്മദ് അന്‍വര്‍ എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു. സംസ്ഥാന ലീഗല്‍ മെട്രോളജി കണ്ട്രോളര് മുഹമ്മദ് ഇക്ബാല്‍ സ്വാഗതവും ദക്ഷിണ മേഖല ഡെപ്യൂട്ടി കണ്ട്രോളര് സി. വേണുകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: