തിരുവനന്തപുരം: ഹൈവേകളില്‍ അമിത വേഗത്തില്‍ വാഹനമോടിച്ചതിന് പിഴ ചുമത്തിയ വാഹന ഉടമകളില്‍ സമയപരിധി കഴിഞ്ഞശേഷവും പിഴയടയ്ക്കാത്തവര്ക്കെതിരെ പോലീസ് നിയമ നടപടിയിലേക്ക്. പിഴയടയ്ക്കാനുള്ള നോട്ടീസും തുടര്‍ന്നുള്ള മുന്നറിയിപ്പ് നോട്ടീസും ലഭിച്ചിട്ടും പിഴയൊടുക്കാന്‍ കൂട്ടാക്കാത്തവര്ക്കെതിരെയാണ് നിയമനടപടിക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് ട്രാഫിക് ചുമതലയുള്ള എഡിജിപി അരുണ്‍ കുമാര്‍ സിന്‍ഹ അറിയിച്ചു.
കഴിഞ്ഞ 17 മാസത്തിനുള്ളില്‍ അമിത വേഗത്തിലോടിയ വാഹന ഉടമകള്‍ക്കെതിരെ പിഴയടയ്ക്കുന്നതിന് ഒന്‍പതുലക്ഷം നോട്ടീസുകള്‍ നല്‍കിയിരുന്നു. 400 രൂപയാണ് പിഴയായി ഒടുക്കേണ്ടത്. കംപ്യൂട്ടര്‍ സംവിധാനം വഴി ലഭിക്കുന്ന നോട്ടീസ് കിട്ടി 20 ദിവസത്തിനുള്ളില്‍ ഈ തുകയടയ്ക്കണം. അതില്‍ വീഴ്ച വരുത്തിയാല്‍ 100 രൂപ അധികം പിഴയും ചേര്‍ത്ത് 500 രൂപ അടുത്ത 10 ദിവസത്തിനുള്ളില്‍ അടയ്ക്കണം.
ഇപ്രകാരം നോട്ടീസ് ലഭിച്ച ഒന്‍പതു ലക്ഷത്തില്‍ അഞ്ചു ലക്ഷത്തിലേറെ പേരും 20 ദിവസത്തിനുള്ളില്‍ പിഴയടച്ച് നിയമ നടപടികളില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. പിഴയടയ്ക്കാത്ത ബാക്കി പേര്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നോട്ടീസ് ലഭിച്ചതോടെ ബാക്കിയുള്ളവരില്‍ ഭൂരിഭാഗം പേരും പിഴയൊടുക്കി. ഇനിയും
അവശേഷിക്കുന്നവര്ക്കെതിരെയാണ് നിയമനടപടി ആരംഭിക്കുന്നതെന്ന് എഡിജിപി അറിയിച്ചു. അമിത വേഗം സംബന്ധിച്ച നോട്ടീസ് ലഭിക്കാത്തവര്‍ക്കും അത് നഷ്ടപ്പെട്ടുപോയവര്ക്കും ുമ്യാലി.േസലൃമഹമുീഹശരല.ഴീ്.വെബ് സൈറ്റ് സന്ദര്‍ശിച്ച് തങ്ങളുടെ വാഹനം അമിതവേഗത്തില്പ്പെട്ടതിന് ഫൈന്‍ ചുമത്തപ്പെട്ടിട്ടുണ്ടോ എന്ന് അറിയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: