തിരുവനന്തപുരം: ഭാരതീയ ഋഷിപരമ്പരയെപ്പോലെ ശ്രീനാരായണഗുരുദേവനും ആത്മീയതയും ഭൗതികതയും സമഞ്ജസപ്പെടുത്തിയാണ് മനുഷ്യനിര്‍മാണം ആവിഷ്കരിച്ചതെന്ന് അഡ്വ പി.എസ്. ശ്രീധരന്‍പിള്ള. ശ്രീനാരായണഗുരുദേവന്‍ രചിച്ച ദൈവദശകത്തിന് ഡോ ശ്രീജിത് നീലൂര്‍ നിര്‍വഹിച്ച വ്യാഖ്യാന ഗ്രന്ഥം പ്രകാശിപ്പിച്ചത് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.
ഇടക്കാലത്ത് നഷ്ടപ്പെട്ട അസ്തിത്വം 19-ാം നൂറ്റാണ്ടില്‍ രാജ്യത്തെമ്പാടും ഉണ്ടായ ആത്മീയ ഉണര്‍വിലൂടെ ഭാരതം വീണ്ടെടുത്തു. ആ മാറ്റം കേരളത്തില്‍ സടകുടഞ്ഞെഴുന്നേറ്റത് ഗുരുദേവനിലൂടെയായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഗുരുദേവന്റെ ആത്മീയത പരാജയപ്പെട്ടെന്നും സാമൂഹ്യപരിഷ്കരണം വിജയിച്ചെന്നുമുള്ള ബോധപൂര്‍വമായ പ്രചാരണം ഉണ്ടായി.
ഇതിന്റെ അടിസ്ഥാനത്തില്‍ എസ്എന്‍ഡിപിക്കുള്ളില്‍ ഹിന്ദുആത്മീയത വേണ്ടെന്നു വയ്ക്കാന്‍ വരെ ചില കോണുകളില്‍ നിന്ന് ശ്രമങ്ങളുയര്ന്നു. ഈ കുത്സിത ശ്രമങ്ങളെ എതിര്‍ത്ത് സനാതന വൈദികപാരമ്പര്യം എസ്എന്‍ഡിപിക്കുള്ളില്‍ പുനസ്ഥാപിച്ചത് വെള്ളാപ്പള്ളി നടേശനായിരുന്നെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ഗുരുദേവകൃതികള്‍ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്ശിക്കുന്നവയാണ്. സഹജീവികളോടുള്ള സ്നേഹം സക്രിയമാക്കി നിലനിര്‍ത്തുന്നതില്‍ അദ്ദേഹം വലിയ ശ്രദ്ധ കൊടുത്തു. എല്ലാറ്റിനോടും ആ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രതികരിച്ചിരുന്നത്.
വ്യത്യാസങ്ങളില്ലാതെ സമൂഹത്തെ കണ്ടതിനാലാണ് സവര്‍ണസമുദായത്തില്‍പ്പെട്ട അനേകംപേരടക്കം അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചത്. എന്നാല്‍ സ്വതന്ത്രഭാരതത്തില്‍ ഗുരുദേവചരിത്രം പഠിപ്പിക്കാന്‍ സാധിച്ചത് ആര്‍എസ്എസിന്റെ ശാഖകളില്‍ കൂടിയായിരുന്നു. അങ്ങനെ ഗുരുദേവനെക്കുറിച്ച് വിദ്യാഭ്യാസകാലയളവില്‍ തന്നെ പഠിച്ചവ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.
നയിച്ച് ഭൗതികസുഖങ്ങളനുഭവിച്ചശേഷം കാലദേശാതീതമായ ആധ്യാത്മികതയില്‍ എത്തിച്ചേരുന്നതാണ് ഭാരതീയ കാഴ്ചപ്പാട്. സന്ന്യാസത്തോടെ ഭൗതികജീവിതത്തിന് മരണമുണ്ടാകില്ലെന്ന തെളിയിച്ച മഹാനായ സന്ന്യാസിയായിരുന്നു സ്വാമി വിവേകാനന്ദന്. ഭൗതികമായി കരുത്താര്‍ജിക്കാന്‍ അദ്ദേഹം സദാഭാരതീയരെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: