കൊച്ചി: ലേ മെറിഡിയന് ഹോട്ടലിലെ നിശാപാര്‍ട്ടിക്ക് മയക്കുമരുന്ന് എത്തിച്ച സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. ഹൈപ്പര്‍ ബാക്ക് എന്നറിയപ്പെടുന്ന മഹര്ജലീല് (28) ആണ് ഇന്നലെ അറസ്റ്റിലായത്. ഇടപ്പള്ളി വടക്കേവീട്ടില്‍ അബ്ദുള്‍ ജലീലിന്റെ മകനാണ് മഹര്ജലില്. എല്ബിന് എന്നും ഇയാള്‍ക്ക് വിളിപ്പേരുണ്ട്. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ കൊക്കാച്ചി മിഥുന്റെ അടുത്ത സുഹൃത്താണ് ഇയാള്‍. കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
കോക്കാച്ചി മിഥുനും, മഹര്ജലീലും കൂടിയാണ് ലേ മെറിഡിയന് ഹോട്ടലില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. നിശാപാര്‍ട്ടിയുടെ പോസ്റ്റില്‍ ഇയാളുടെ പേരും ഉണ്ട്. ഇതിനിടെ കൊച്ചിയിലേക്കുള്ള മയക്കുമരുന്ന് ഒഴുക്കിന്റെ ഉറവിടം തേടിയുള്ള പോലീസിന്റെ അന്വേഷണം ചെന്നെത്തിയത് സിനിമാക്കാരിലേക്കാണ്. ന്യൂജനറേഷന് സിനിമാ സംവിധായകന് ആഷിക് അബു, ഭാര്യയും നടിയുമായ റീമ കല്ലിങ്കല്‍ എന്നിവരെ പോലീസ് ഉടന്‍ ചോദ്യം ചെയ്തേക്കുമെന്നറിയുന്നു.
കൊക്കാച്ചി മിഥുന് പോലീസിന് നല്കിയ മൊഴിയില്‍ സിനിമാ രംഗത്തുള്ള 12 പേരുകള്‍ ഉണ്ട്. പ്രമുഖ നടിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി മിഥുന് നടത്തിയിട്ടുള്ള യാത്രകളുടെ ചിത്രങ്ങള്‍ വാട്സ് ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
നടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ളവരെ മയക്കുമരുന്നുമായി പിടികൂടിയ സംഭവത്തില്‍ സംവിധായകതാര ദമ്പതികളുടെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ ഉന്നത ഇടപെടലുകളെ തുടര്‍ന്ന് പോലീസ് അന്വേഷണം വേണ്ടെന്നുവക്കുകയായിരുന്നു. എന്നാല്‍ കൊക്കാച്ചി മിഥുന്റെ അറസ്റ്റോടെ താരദമ്പതികളുടെ പങ്ക് കൂടുതല്‍ വെളിപ്പെട്ടുവരികയാണ്. അതിനാല്‍ അന്വേഷണം
ഇവരെ കേന്ദ്രീകരിച്ച് നടത്തുന്നതിനും പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ മയക്കുമരുന്ന് കേസ് സിനിമാ പ്രവര്‍ത്തകരിലേക്ക് നീളുന്നത് തടയാന്‍ അണിയറയില്‍ നീക്കം ആരംഭിച്ചു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് കേസ് അട്ടിമറിക്കാനുള്ള നീക്കം തുടങ്ങിയതായി പറയുന്നു. ലേ മെറിഡിയനിലെ നിശാപാര്‍ട്ടിക്കിടെ നടന്ന മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് കേസ് പരിധി വിടരുതെന്നാണ് ഈ ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശം. കേസ് അന്വേഷണത്തില്‍നിന്നും ഡിസിപി ഹരിശങ്കറിനെ ഒഴിവാക്കാനും ഈ ഉദ്യോഗസ്ഥന് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ലേ മെറിഡിയന് ഹോട്ടലിന്റെ പേര് മാധ്യമ പ്രവര്‍ത്തകരോട് ഡിസിപി ഹരിശങ്കര്‍ വെളിപ്പെടുത്തിയതും ഈ ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചിരുന്നു.
കടവന്ത്രയിലെ ഡ്രീംസ് ഹോട്ടലില്‍ നിശാപാര്‍ട്ടിക്കിടെ നടന്ന മയക്കുമരുന്ന് ഉപയോഗം, കൊച്ചിയില്‍ ആഡംബര നൗകയിലെ മയക്കുമരുന്ന് ഉപയോഗിച്ചുള്ള നിശാപാര്‍ട്ടി, നടന് ഷൈന്‍ ടോം ചാക്കോയും 4 മോഡലുകളും കടവന്ത്രയിലെ ഫ്ളാറ്റില്‍ നിന്നും മയക്കുമരുന്നുമായി പിടിയിലായ കേസ് തുടങ്ങിയവയില്‍ അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു.
ഇന്നലെ അറസ്റ്റിലായ മഹര്ജലിലും കൊക്കാച്ചി മിഥുനും ഉള്‍പ്പെടെയുള്ള സംഘം ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കൊച്ചിയിലേക്ക് എത്തിക്കുന്നത്. നഗരത്തിലെ ചില ന്യൂജനറേഷന് നടിമാരും മോഡലുകളും, കോളേജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സംഘം മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്ന് അന്വേഷണത്തില്‍ പോലീസിന് വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: