ന്യൂദല്‍ഹി: മുന്‍ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് ഷൂട്ടര്‍ അഭിനവ് ബിന്ദ്രയ്ക്ക് റിയൊ ഒളിംപിക്സിന് യോഗ്യത. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ബിന്ദ്ര റിയോയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. മ്യൂണിച്ചില്‍ നടക്കുന്ന ലോകകപ്പ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിലാണ് ബിന്ദ്ര യോഗ്യതാ മനാദണ്ഡം മറികടന്നത്. നേരത്തെ, ഗഗന് നാരംഗ്, ജിതു റായ്, അപൂര്‍വി ചന്ദേല എന്നിവര്‍ വിവിധ വിഭാഗങ്ങളിലായി ഒളിംപിക് യോഗ്യത നേടിയിരുന്നു.
ഭാരതത്തിന്റെ ഏക ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവായ ബിന്ദ്ര മ്യൂണിച്ചില്‍ ആകെ 627.5 പോയിന്റ് സ്വന്തമാക്കിയാണ് മുന്നേറിയത്. ഫൈനലില്‍ 122.4 പോയിന്റ് നേടി. തുടര്‍ച്ചയായ അഞ്ചാം ഒളിംപിക്സിനാണ് ബിന്ദ്ര തോക്കെടുക്കുന്നത്. അതേസമയം, ഇവിടെ മെഡല്‍ നേടനായില്ല ബിന്ദ്രയ്ക്ക്. ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ചൈനയുടെ സു ക്വിനന്‍ സ്വര്‍ണ്ണവും, റഷ്യയുടെ വഌദിമീര്‍ മസെലെന്നികോവ് വെള്ളിയും നേടി.
നാരംഗ് 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തിലും ജിതു റായ് 50 മീറ്റര്‍ ഫ്രീ പിസ്റ്റള്‍ വിഭാഗത്തിലും, വനിതകളില്‍ അപൂര്‍വി 10 മീറ്റര്‍ റൈഫിള്‍ വിഭാഗത്തിലുമാണ് ബ്രസീലിലേക്ക് ടിക്കറ്റ് ഉറപ്പാക്കിയത്. ഓരോ രാജ്യത്തു നിന്നും 15 ഇനങ്ങളിലായി കൂടിയത് 30 താരങ്ങള്‍ക്ക് മത്സരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: