തൊടുപുഴ: പീരുമേട്ടില്‍ 24 വയസുകാരിയായ യുവതിയെ കൂട്ടമാനഭംഗം ചെയ്ത കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
യുവതിയുടെ കാമുകനും ഓട്ടോറിക്ഷ ഡ്രൈവറുമായ മുല്ലയാണു പിടിയിലായത്. മുല്ലയും രണ്ടു സുഹൃത്തുക്കളും ചേര്‍ന്നാണു യുവതിയെ കൂട്ടമാനഭംഗം ചെയ്തത്. സുഹൃത്തുക്കള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
രണ്ടു ദിവസം മുമ്പ് യുവതിയെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയ കാമുകന് മറ്റൊരു വീട്ടില്‍ കൊണ്ടുപോയാണു സുഹൃത്തുക്കള്‍ക്കും കൂടി കാഴ്ചവച്ചത്.
പീഡനത്തിനു ശേഷം റോഡില്‍ തള്ളിയ യുവതിയെ ഓട്ടോ ഡ്രൈവര്‍മാരാണു പെരിയാര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു കാമുകന് മുല്ല അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരെ അറിയില്ലെന്നാണു യുവതി പറഞ്ഞത്. ചികിത്സയില്‍ കഴിയുന്ന യുവതി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: