ബീജിംഗ്: ചൈനയില്‍ പ്രായപൂര്‍ത്തിയാവാത്ത 26 വിദ്യാര്‍ഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രൈമറി സ്കൂള്‍ അധ്യാപകനെ തൂക്കിലേറ്റി.
ഗാന്‍സു പ്രവിശ്യയിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായ ലി ജിഷ്യുന്നെയാണു തൂക്കിലേറ്റിയത്. ഇയാള്‍ക്കെതിരായ കീഴ്ക്കോടതി ശിക്ഷ സുപ്രീംകോടതി (സുപ്രീം പീപ്പിള്‍സ് കോര്‍ട്ട്) ശരിവച്ചതോടെയാണു വധശിക്ഷ നടപ്പാക്കിയത്.
2011-12 കാലയളവിലാണ് ലി വിദ്യാര്‍ഥികളെ പീഡിപ്പിച്ചത്. തന്റെ ശിഷ്യരായ 11 നും 14 നും ഇടയില്‍ പ്രായമുള്ള 26 പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.
രാജ്യത്ത് കുട്ടികള്‍ക്കെതിരായ പീഡനം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറിവരികയാണെന്നു കേസില്‍ വിധിപറയവേ കോടതി ചൂണ്ടിക്കാട്ടി.
2012-14 ല്‍ കുട്ടികള്‍ക്കെതിരായ പീഡനം സംബന്ധിച്ച 7,145 കേസുകളാണു കൈകാര്യം ചെയ്യേണ്ടിവന്നതെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: