അന്നന്നത്തെ പരിഷ്കാരത്തിനനുസരിച്ച് ഉടുത്തൊരുങ്ങുക,ബാലന് അതൊരു ഭ്രമമായിരുന്നു. സില്‍ക്ക് ഷര്‍ട്ട്,കഴുത്തില്‍ സ്വര്‍ണമാല, എണ്ണതടവി അമര്‍ത്തി കോതിവെച്ച മുടി. ബാലന്റെ അന്നത്തെ വേഷവും ഭാവവും… അച്ഛന് അത്രരസം തോന്നിയിരുന്നില്ല. എന്നാല്‍ അദ്ദേഹം നീരസം പ്രകടിപ്പിച്ചുമില്ല. ഈ കെട്ടും മട്ടുമെല്ലാം കണ്ട് വീട്ടിലെ മറ്റു ബാലന്റെ സ്നേഹപ്രകടനങ്ങളും കളിതമാശകളും അവരുടേയും ഹൃദയം കവര്‍ന്നു. ആരും എതിര്‍പ്പു പ്രകടിപ്പിക്കാന്‍ തയ്യാറായില്ല. വീട്ടിലെ മുതിര്‍ന്നവരുമായി ബാലനുണ്ടായിരുന്ന സ്നേഹവും അടുപ്പവും… താനറിയാതെ ആ യുവാവൊരു പാഠം പഠിക്കുകയായിരുന്നു. അവരില്‍ തെളിഞ്ഞു കണ്ടിരുന്ന തത്വചിന്തയും ജീവിതത്തെ അതിന്റെ മട്ടില്‍ അഭിമുഖീകരിക്കാന്‍ വേണ്ട പക്വതയും പതുക്കെ പതുക്കെ ബാലകൃഷ്ണനും പകര്‍ന്നുകിട്ടി. അവരുടെ സ്വഭാവത്തിന്റെതന്നെ ഭാഗമായിരുന്ന പ്രാര്‍ത്ഥനയും കാരുണ്യവും തന്റേയും ശീലമായി.
ആ കാലത്ത് കൈവന്ന ഒരു ഭാഗ്യം. മഹാത്മാഗാന്ധിയെ നേരിട്ടുകാണാന്‍ ബാലകൃഷ്ണന് അവസരമുണ്ടായി. ഗാന്ധിജി കേരളം സന്ദര്‍ശിക്കാന്‍ വന്നതായിരുന്നു. അദ്ദേഹത്തെ മുഖാമുഖം കണ്ടു. പ്രസംഗം കേട്ടു. എന്നാല്‍ അതൊന്നും ആ യുവാവിനെ ഏതെങ്കിലും വിധത്തില്‍ അന്ന് സ്വാധീനിച്ചു എന്നു പറയുവാന്‍ വയ്യ. രാഷ്ട്രീയകാര്യങ്ങളില്‍ പ്രതേ്യകിച്ച് താല്പര്യമൊന്നുമില്ലാത്ത ഒരു വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം.
കോളേജ് വിദ്യാഭ്യാസം അവസാനിക്കാറായി. മകന്റെ അസാമാന്യമായ ബുദ്ധിശക്തിയെ കുറിച്ച് അച്ഛന് ബോധവാനായിരുന്നു. എന്നാല്‍ അത് വേണ്ടവിധത്തില്‍ പ്രയോജപ്പെടുത്തുന്നതില് അവന് അലസനാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. വേറൊന്നുകൂടി കൂട്ടന്മേനോനെ വിഷമിപ്പിച്ചിരുന്നു. മകന്റെ നിരീശ്വരവാദം, മതപരമായ വിശ്വാസങ്ങളെയും ചടങ്ങുകളെയും ചോദ്യം ചെയ്യുന്ന പ്രകൃതം. എന്നാല്‍ ഇതിനൊക്കെ അപ്പുറത്തുള്ള മറ്റൊരുകാര്യം, അതിനെക്കുറിച്ച് വീട്ടുകാരും അറിഞ്ഞിരുന്നില്ല.
രാത്രിയിലെ ഏകാന്തതയില്‍ ബാലന് മുടങ്ങാതെ നടത്താറുള്ള, നാമജപം. ഓം നമഃശിവായ… ഓം നമഃശിവായ. പുറമെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും, യാഥാസ്ഥിതികമായ ആ തറവാട്ടില്‍ കൃത്യമായി നടത്തിപോന്നിരുന്ന പൂജകളിലും ചടങ്ങുകളിലുമൊക്കെ ബാലന് പങ്കുചേരുക പതിവായിരുന്നു. അങ്ങിനെ എപ്പോഴോ ബാലനറിയാതെ വേദമന്ത്രങ്ങളുടെയും പൂജാവിധികളുടെയും പ്രഭാവം അവന്റെ മനസ്സിലും കയറിപ്പറ്റി. ഉള്ബോധത്തിലെവിടെയോ അത് അലിവിന്റെ…. ആനന്ദത്തിന്റെ അടിത്തറപാകി. പരിഷ്കാരിയായ വിനോദപ്രിയനായ ആ ചെറുപ്പക്കാരന്റെ ഹൃത്തടത്തില്‍ ആദ്ധ്യാത്മികതയുടെ ഒരുറവ സൃഷ്ടിച്ചു.
അധികം താമസിയാതെ ബിരുദാനന്തരപഠനത്തിനായി ബാലകൃഷ്ണന് ലക്നൗവിലേക്കു യാത്രയായി. അവിടെവെച്ചാണ് ആ സുഖലോലുപന്റെ ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവുണ്ടായത്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: